കെവിന്‍റെ കൊലപാതകം: ഗാന്ധിനഗര്‍ എഎസ്ഐ ബിജു‍വും മുഖ്യ പ്രതി ഷാനുവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

ഗാന്ധിനഗര്‍ എഎസ് ഐ ബിജു മുഖ്യ പ്രതി ഷാനുവുമായി ഫോണില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ പുറത്തായി.  സഹോദരി നീനുവിനെ  തങ്ങള്‍ക്ക് വേണമെന്നും കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ എത്തിച്ചു തരാമെന്നും പറയുന്ന സംഭാഷണമാണ് പുറത്തായത്.

ഷാനുവും പോലീസുമായുള്ള സംഭാഷണം

ഷാനു: പറ സാറേ. കേട്ടോ, മറ്റവന്‍ നമ്മുടെ കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

ഷാനു: ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും അടിച്ച് പൊളിച്ചിട്ടുണ്ട്.

ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ, കൊച്ചിനോടൊന്നു പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍ തരിക. ഞാന്‍ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, ഷാനു.

ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.

ഷാനു : ഓകെ.

  ഗാന്ധിനഗര്‍ എഎസ് ഐ ബിജുവും മുഖ്യ പ്രതി ഷാനുവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായതോടെ, എഎസ് ഐയെ ഐജി വിജയ് സാഖ്റെ സസ്പെന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News