വിവാഹ വാഗ്ദാനം നല്‍കി പീഡീപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടിയില്ല; ആത്മഹത്യാ ഭീഷണിയുമായി യുവതി

തന്നെ പീഡീപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതിയുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ ബിസൗലി നിയോജക മണ്ഡലത്തിലെ എംഎല്‍എയായ കുഷാഗ്ര സാഗര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പീഡനക്കേസില്‍ പിടിയിലായ ബിജെപിയുടെ ഉന്നാവോ എംഎല്‍എ കുല്‍ദീപ് സിംഗ് സെഗാറിനു തൊട്ടുപിന്നാലെയാണ് അടുത്ത ബിജെപി നേതാവിന്റെ പീഢന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

2012 മുതല്‍ 2014 വരെയുള്ള രണ്ടു വര്‍ഷങ്ങളില്‍, ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുഷാഗ്ര സാഗര്‍ തന്നെ പല തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2012 ല്‍ പെണ്‍കുട്ടിയ്ക്ക് 16 വയസ്സായിരുന്നു പ്രായം. അന്നുമുതലെ വിവാഹം വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

തനിക്കെതിരെ സമൂഹത്തില്‍ നിന്ന് പരിഹാസവും ഭീഷണിയും ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ തീതി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി വെളിപ്പെടുത്തി. ജൂണ്‍ പതിനേഴിന് സാഗറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. അതേസമയം ഇത് രാഷ്ട്രീയ പരമായുള്ള മുതലെടുപ്പാണെന്നും തന്റെ വിവാഹം നിശ്ചയിച്ചപ്പോള്‍ ഇങ്ങനെയൊരു വ്യാജ വാര്‍ത്ത ഉണ്ടാക്കിയതാണെന്നുമാണ് സാഗറിന്റെ ന്യായീകരണം.

അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്നും ഉടനടി നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഉന്നാവോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ പീഡനക്കേസിന് തൊട്ടുപിറകെയാണ് അടുത്ത ബിജെപി നേതാവു കൂടി കുടുങ്ങിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബദോഹി ജില്ലയിലെ മുന്‍ ബിജെപി ജില്ലാ പ്രസിഡന്റ് കാന്‍ഹെയാ ലാല്‍ മിശ്രയേയും പീഡനക്കേസില്‍ പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News