കെവിൻ കൊലപാതകത്തിൽ പ്രതിപട്ടികയിലുള്ള മുഴുവൻ പേർക്കുമെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനക്കും കേസ് എടുത്തതായി ഐ.ജി വിജയ് സാക്കറെ. സംഭവവുമായി ബന്‌പ്പെട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു. എ എസ് ഐ ബിജുവും ഡ്രൈവർ അജയകുമാറും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു .
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കൊലക്കുറ്റം, തട്ടികൊണ്ടു പോകൽ, ഗൂഡാലോചന അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഐ ജി.വിജയ് സാക്കറേ പറഞ്ഞു.
പ്രതികളെ സഹായിച്ചതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു ,ഡ്രൈവർ അജയകുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇവരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നും ഐ.ജി വ്യക്തമാക്കി.
എന്നാൽ കെവിൻ ജീവനോടെ പ്രതികളുടെ കൈയിൽ നിന്നും രക്ഷപെട്ടിരിക്കാമെന്ന സാധ്യത പെലീസ് തള്ളികളയുന്നില്ല. ഇക്കാര്യത്തിൽ പിടിയിലായവരുടെ മൊഴിയും , പ്രതികൾ തട്ടികൊണ്ട് പോയവരുടെ മൊഴിയും യോജിക്കുന്നുണ്ടെന്നും ഐ.ജി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എസ് ഐ എം എസ് ഷിബു. എ.എസ്.ഐ. സണ്ണി മോൻ എന്നിവരെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here