അടൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമം; സംഭവം ഇങ്ങനെ

കോട്ടയം സംഭവത്തിനു സമാനമായി അടൂരിലും യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമം. ഭാര്യയുടെ കാമുകനെന്നാരോപിച്ച് യുവാവിനെ ഭർത്താവും കൂട്ടാളികളും തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ 4 പേരെ അടൂർ പോലീസ് പിടികൂടി. ഇവർ sdpi പ്രവർത്തകരാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ അടൂരിൽ നിന്നും ആദിക്കാട് കുളങ്ങര സ്വദേശികളായ 4 പേർ തട്ടിക്കൊണ്ട് പോയത് . കാറിൽ വെച്ചും തുടർന്ന് പ്രതിയുടെ വീട്ടിൽ വെച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ചു. പിടിയിലായ ഹക്കീമിന്റെ ഭാര്യയുടെ സ്ഥാപനത്തിൽ യുവാവ് ജോലി നോക്കിയിരുന്നു. ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു മർദ്ദനം. ഭാര്യയുമായി ബന്ധമുണ്ടെന്ന് പറയുന്ന വീഡിയോയും ഇവർ ഭീഷണിപ്പെടുത്തി ഷൂട്ടു ചെയ്തു.

സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആദിക്കാട്ട് കുളങ്ങര സ്വദേശി ഹാഷിം അനുജൻ ആശിഖ് എന്നിവർ അടക്കം 4 പേരെ അടൂർ പോലീസ് പിടികൂടിയതായി അടൂർDys pജോസ് അറിയിച്ചു. പിടിയിലായവർ SDP1 പ്രവർത്തകരാണ്.

ഹാഷിം അടക്കമുളളവർ മുൻപും പല കേസിലും പ്രതികളാണ് അതേസമയം പ്രതി ഹാഷിം നേരത്തെ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും വെട്ടിയിട്ടുണ്ടെന്നും ആരോപിച്ച് ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here