കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ച കേസിൽ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
വയനാട് അമ്പലവയൽ സ്വദേശി ഫാദർ റോബിൻ മാത്യു വടക്കും ചേരിയുടെ ജാമ്യാപേക്ഷയാണ്
കോടതി മൂന്നാം വട്ടവും തള്ളിയത്. ഫാദർ റോബിൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാളും ഉന്നതതലത്തിൽ സ്വാധീനമുള്ള വ്യക്തിമായതിനാൽ സാക്ഷികളെ സ്വധീനിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സ്വാധീനത്തിന് വഴങ്ങി പെൺകുട്ടി സ്വന്തം പിതാവിന്റ പേരുവരെ പറഞ്ഞിട്ടുണ്ടെന്നും
കുഞ്ഞിന്റെ DNA പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്.
ഗുരുതരവും സാമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ കുറ്റമാണ് വൈദികന്റെ ഭാഗത്തു നിന്നും
ഉണ്ടായതെന്നും ഒന്നര വർഷം വിചാരണ തടവുകാരനായിരുന്നു എന്നത് ജാമ്യം അനുവദിക്കാൻ മതിയായ കാരണമല്ലന്നും പ്രോസിക്യൂഷൻ ചുണ്ടിക്കാട്ടി.
കേസിൽ വിചാരണ നടപടി ത്വരിതപ്പെടുത്താൻ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനിൽ തോമസ് ഉത്തരവിട്ടു. കൊട്ടിയൂർ സെന്റ്സെബാസ്റ്റ്യൻ പള്ളിയിൽ വികാരിയായിരിക്കെ ഫാദർ റോബിൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here