ചെന്നൈയില്‍ കത്തിക്കരിഞ്ഞ മൃതദേഹം മൂന്ന് മാസം മുമ്പ് കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി ജെസ്നയുടേതെന്ന് സംശയം. തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപത്തെ ചെങ്കൽപ്പേട്ടിലെ പഴവേലിയിൽ കണ്ടെത്തിയ മൃതദേഹമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌നയുടേതെന്ന് സംശയം.
മുഖം തിരിച്ചറിയാനാകാത്ത രീതിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം ചെങ്കൽപ്പേട്ട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കത്തിക്കരിഞ്ഞ പെണ്‍കുട്ടി പല്ലിന് കമ്പിയിട്ടതും 19നും 21നും മധ്യേ പ്രായമുള്ളതുമാണ് സംശയം ജനിപ്പിച്ചത്. ജെസ്‌നയുടെ പ്രായവും പല്ലിനിട്ട കമ്പിയും മൃതദേഹവുമായ് സാമ്യത വര്‍ധിപ്പിക്കുന്നു.
മൃതദേഹം ജെസ്‌നയുടെതാണോന്ന് ഉറപ്പുവരുത്താന്‍ കേരളത്തിൽ നിന്നുളള പൊലീസ് സംഘം ചെന്നൈയിലേക്കു തിരിച്ചു. ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന അന്വേഷണ സംഘമാണ് തമിഴ്‌നാട്ടിലേക്ക് തിരിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here