തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ വീട്ടമ്മയെ പീഡിപ്പിച്ചശേഷം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി തേവന്‍പാറ,വിളയില്‍ വീട്ടില്‍ പോത്ത് എന്നു വിളിക്കുന്ന ഷാജി(42)യെ പോലീസ് പിടികൂടി. തൊളിക്കോട് കണ്ണങ്കര മുസ്ലീംപള്ളിക്കടുത്തുള്ള അകന്ന ബന്ധുവിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാത്രി 12.20നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഷാജി ഇവിടേക്കു കയറിപ്പോകുന്നതു കണ്ട നാട്ടുകാരിലൊരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു കേസിനാസ്പദമായ സംഭവം. പനവൂര്‍ സ്വദേശിനിയായ സ്ത്രീ ഒന്നരമാസമായി ഷാജിയുടെ സുഹൃത്തിനോടൊപ്പം തേവന്‍പാറയിലെ ഇയാളുടെ വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഷാജി ഇവരെ പീഡിപ്പിച്ചത്. തുടര്‍ന്ന് നായാട്ടുതോക്കു കാട്ടി ഭീഷണിപ്പെടുത്തി.
ആളുകള്‍ ഓടിയെത്തുമ്പോഴേക്കും തോക്ക് മറ്റൊരു വീട്ടില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ഇതിനിടയില്‍ പരിക്കേറ്റ സ്ത്രീയെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ തെളിവെടുപ്പിനായി ഷാജിയെ പീഡനം നടന്ന വീട്ടിലും തോക്കു കണ്ടെടുത്ത വീട്ടിലും കൊണ്ടുപോയി. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വിതുര എസ്ഐ വി നിജാം പറഞ്ഞു. ആദ്യഭാര്യയുടെ മരണം മുതൽ മധ്യവയസ്‌ക്കന്റെ കൊലപാതകം വരെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഷാജി.
പാലോട്, നെടുമങ്ങാട്, വിതുര, കൊട്ടിയം,പേരൂർക്കട സ്റ്റേഷനുകളിലായി 22 ഓളം കേസുകളുണ്ട്. കൊള്ള , പിടിച്ചുപറി, മോഷണം, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയവയാണ് ഷാജിക്കെതിരായ പ്രധാന കേസുകൾ. ഗുണ്ടാ ആക്റ്റ് പ്രകാരം പലതവണ ആറു മാസം വീതം ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാൾക്ക് നിരവധി കോടതികളിൽ നിന്നും അറസ്റ്റ് വാറണ്ട് ഉണ്ട്.
പേരൂർക്കട വഴയിലയിൽ സ്കൂട്ടറിൽ വന്ന സ്ത്രീയെ തടഞ്ഞു നിർത്തി മാല പിടിച്ചുപറിച്ച കേസിലും പാലോട് സർക്കിളിൽ പോലീസുകാരനെ അറവ് കത്തി കൊണ്ട് കുത്തിയ കേസിലും, പുളിമൂട് വ്യവസായിയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഏതാനും മാസം മുൻപ് മറ്റൊരു ഗുണ്ടാ ടീമുമായുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാജി ചികിത്സ തേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here