പ്രശസ്തകഥാകൃത്ത് ടി പി വേണുഗോപാലൻ എഴുതിയതാണ് ഫെയ്സ്ബുക്കിൽ വൈറലാകുന്നത്. കുറിപ്പ് പൂർണ്ണമായി വായിക്കാം.
കഥ
നന്ദികേട്
ആരോ പുഴയിൽ മുങ്ങുന്നുണ്ടെന്ന ഫോൺ വിളി വന്നയുടനെ ചാനലിൽ പുതുതായി ചേർന്ന ചെറുപ്പക്കാരനായ ക്യാമറാമാനെ കൂട്ടി ചെന്നതായിരുന്നു ഞാൻ.
വണ്ടി പുഴക്കരികിൽ നിർത്തിയപ്പോൾ കണ്ടത് ഒരുവൻ വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കൈകാലിട്ടടിച്ചും വെപ്രാളപ്പെടുന്നു.
ആധിപൂണ്ട ക്യാമറാമാൻ ഉപകരണങ്ങൾ ഓരത്ത് വെച്ച് പുഴയിൽ ചാടി. മുങ്ങുന്നവന്റെ എര്ത്ത് കൂട്ടിപ്പിടിച്ച് നീന്തി കരക്കടുപ്പിച്ചു. അർദ്ധബോധാവസ്ഥയിലായിരുന്ന അയാളുടെ വയറ്റത്തമർത്തി വെള്ളം കളയിപ്പിച്ചു. ഒരു വിധം അയാളെ ഇരുത്തിച്ചു.
ഒന്ന് നിശ്വസിച്ച ശേഷം ക്യാമറാമാൻ, കരയിൽ തരിച്ചുനില്പായിരുന്ന എന്നെ നോക്കി.
അരിശം കടിച്ചമർത്തി, ഞാൻ മനസ്സിൽ പറഞ്ഞു. ‘ഉണ്ണുന്ന ചോറിനോട് നന്ദിയില്ലാത്ത തെണ്ടി’
ടി.പി വേണുഗോപാലൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here