കെവിൻ വധക്കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന കാര്യം വീണ്ടും പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ.പ്രതികളുമായുള്ള തെളിവെടുപ്പിനിടെ ആയുധശേഖരം കണ്ടെടുത്ത സാഹചര്യത്തിലാണിത് . അതിനിടെ പോലീസുകാർക്കെതിരായ കൈക്കൂലി കേസിൽ ഷാനുവിനെയും ചാക്കോയേയും ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി.
കൊട്ടേഷൻ സംഘങ്ങളുമായി കെവിൻ കൊലപാതകത്തിന് ബന്ധമില്ലെന്നും ബന്ധുക്കളും സുഹൃത്തുകളുമാണ് പ്രതികളെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. ഇതിനിടെയാണ് തെളിവെടുപ്പിൽ വാളുകൾ അടക്കമുള്ള ആയുധ ശേഖരം പൊലിസ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ഒന്നുകൂടി പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കി.
പോലീസുകാർക്കെതിരായ കൈക്കൂലിക്കേസിൽ കെവിൻ കേസിലെ മുഖ്യപ്രതി ഷാനുവിനെയും പിതാവ് ചാക്കോയും ചോദ്യം ചെയ്യാൻ ഏറ്റുമാനൂർ കോടതി അനുമതി നൽകി. കേസിലെ മറ്റുപ്രതികളായ നിയാസ്,റിയാസ്, ഇഷാൻ എന്നിവരുടെ കസ്റ്റഡി നീട്ടി നൽകണമെന്ന പൊലീസിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here