ത്രിപുരയില്‍ സംഘപരിവാര്‍ അക്രമം തുടരുന്നു; സിപിഐഎം പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അഗര്‍ത്തല: ത്രിപുരയില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ തുടരുന്ന അക്രമത്തില്‍ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു.

സിപിഐഎം പ്രവര്‍ത്തകന്‍ പ്രദീപ് ദേബ്ബര്‍മയെ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. പ്രദീപ് ദേബ്ബര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു.

ആദിവാസി യുവജന സംഘടനയിലെ സജീവസാന്നിധ്യമായ പ്രദീപ് തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായി പ്രചരണ രംഗത്തുണ്ടായിരുന്നു.

ഐപിഎഫ്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളിലെ പ്രദീപിന്റെ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ഐപിഎഫ്ടിയുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.

ജൂണ്‍ രണ്ടിന് ഐപിഎഫ്ടി ക്രിമിനലുകള്‍ പ്രദീപിനെ പൊതുസ്ഥലത്തുനിന്ന് പരസ്യമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്നലെയാണ് മൃതദേഹം കണ്ടെടുത്തത്. വിധവയായ അമ്മയുടെ ഏക ആശ്രയമായിരുന്നു പ്രദീപ്.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പ്രദീപിന്റെ വീട് സന്ദര്‍ശിച്ചു. പ്രദീപിന്റെ അമ്മയ്ക്ക് സിപിഐഎം സംരക്ഷണം നല്‍കുമെന്ന് മണിക് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News