ദില്ലി: ആര്‍എസ് എസിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി നാഗ്പുരില്‍ . ത്രിതീയവർഷ സംഘശിക്ഷാവർഗ് എന്ന പരിപാടിയിൽ മുഖ്യാതിഥിയാണ് പ്രണബ് നാഗ്പൂരിലെത്തിയത്.
ആര്‍ എസ് എസ്സിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതിനിടെ സംഭവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രണബിന്‍റെ മകള്‍ ശര്‍മിഷ്ഠയും രംഗത്തെത്തി.ആര്‍ എസ് എസിനും ബിജെപിയ്ക്കും വ്യാജ വാര്‍ത്തകളുണ്ടാക്കുവാനുള്ള അവസരങ്ങള്‍ തുറന്നു കൊടുക്കരുതെന്നു ശര്‍മിഷ്ട പ്രതികരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങളുപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ ചമക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമെന്നും
ശര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു.
.@CitiznMukherjee By going 2 Nagpur, u r giving BJP/RSS full handle 2 plant false stories, spread falls rumours as 2day & making it somewhat believable. And this is just d beginning! 2/2
— Sharmistha Mukherjee (@Sharmistha_GK) June 6, 2018
ബിജെപിയുടെ്യും ആര്‍ എസ് എസിന്‍റെയും വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് പ്രണാബ് മനസിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ശർമിഷ്ഠ ട്വിറ്ററിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here