അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം: കൈരളി ടിവിയുടെ ഇടപെടലുകളെ പരാമര്‍ശിച്ച് വിദേശമാധ്യമങ്ങള്‍

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട് കൈരളി ടിവി നടത്തിയ ഇടപെടലുകളെ പരാമര്‍ശിച്ച് ഗള്‍ഫിലെ പ്രമുഖ മാധ്യമങ്ങള്‍.

കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് അറ്റ്‌ലസ് രാമചന്ദ്രനുമായി നടത്തിയ ഇന്റര്‍വ്യൂ ആധാരമാക്കി വലിയ വാര്‍ത്തയാണ് ഗള്‍ഫിലെ ഇംഗ്ലീഷ് പത്രങ്ങള്‍ നല്‍കിയത്.

ജയില്‍മോചിതനായതിന് ശേഷം അറ്റ്‌ലസ് രാമചന്ദ്രന്‍ കൈരളി ടിവിയുമായി മാത്രമാണ് ഇതുവരെ സംവദിച്ചിട്ടുള്ളത്. കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസുമായാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ തന്റെ സങ്കടങ്ങളും പ്രതീക്ഷകളും ഒക്കെ പങ്കുവെച്ചത്.

ഈ അഭിമുഖം ഗള്‍ഫിലും നാട്ടിലും ഒക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഗള്‍ഫിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളായ ഗള്‍ഫ് ന്യൂസും ഖലീജ് ടൈംസും ഈ അഭിമുഖത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് അറ്റ്‌ലസ് രാമചന്ദ്രനെ മോചന വാര്‍ത്ത നല്‍കിയത്.

ജോണ്‍ ബ്രിട്ടാസുമായി അറ്റ്‌ലസ് രാമചന്ദ്രന്‍ നടത്തിയ സംഭാഷണത്തിലെ സുപ്രധാന ഭാഗങ്ങളും ഗള്‍ഫ് ന്യൂസും ഖലീജ് ടൈംസും നല്‍കി. ഇതോടെ വലിയ പ്രചാരണമാണ് കൈരളി ടിവിക്ക് ഗള്‍ഫില്‍ വീണ്ടും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രവാസി മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന അറ്റ്‌ലസ് രാമചന്ദ്രനുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം ഇപ്പോള്‍ ഗള്‍ഫില്‍ ശ്രദ്ധ നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here