കെ സുധാകരന്റെ ആർ എസ് എസ് ബന്ധത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ മറ്റൊരു കോൺഗ്രസ്സ് നേതാവ് കൂടി രാജി വച്ചു. ഡിസിസി മുൻ എക്സിക്യൂട്ടീവ് അംഗവും ജവഹർ ബാലവേദി ജില്ലാ ചെയർമാനും ആയിരുന്ന എ വി ജിതേഷ് ആണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വച്ചത്.
ആർ എസ് എസ്സുമായുള്ള അവിശുദ്ധ ബന്ധം കൂടാതെ മണൽ, ബ്ലൈഡ്, സ്വാശ്രയ കോളേജ് മാഫിയയുമായും കെ സുധാകരന് വഴിവിട്ട ബന്ധമുണ്ടെന്നും കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എ വി ജിതേഷ് ആരോപിച്ചു.
കോൺഗ്രസ്സ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം രംഗത്തെത്തിയിരുന്നു.
സുധാകരൻ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയെന്നും രാജ്യസഭാ സീറ്റും കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു എന്നും പ്രദീപ് വട്ടിപ്രം ആരോപിച്ചിരുന്നു.
ഡി സി സി ഓഫീസ് നിർമാണത്തിനായി പിരിച്ച കോടിക്കണക്കിന് രൂപ സുധാകരൻ മുക്കി. ഇക്കാര്യങ്ങളിൽ പ്രതിഷേധിച്ച് ഡി സി സി ജനറൽ സെക്രട്ടറി സ്ഥാനം പ്രദീപ് വട്ടിപ്രം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങളുമായി എ വി ജിതേഷും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here