താജ്മഹലിന്റെ പേരു മാറ്റണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ സുരേന്ദ്ര സിങ് വീണ്ടും. താജ്മഹലിന് ഇന്ത്യൻ സ്വത്വം ലഭിക്കണമെങ്കിൽ രാം മഹലെന്നോ കൃഷ്ണ മഹലെന്നോ പേരു മാറ്റണമെന്നാണ് ആവശ്യം.
താജ്മഹൽ കൂടാതെ, ലഖ്നൗവിലെ അക്ബറി ഗേറ്റ്, ചന്ദൗലിയിലെ മുഗൾസാരായ് ടെഹ്സിൽ എന്നിവയുടെ പേരുകളും അതിനധികാരപ്പെട്ട സ്ഥലത്തു താനെത്തിയാൽ 15 മാസത്തിനകം മാറ്റുമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്.
ഈ വിഷയം പരിഗണിക്കാൻമുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതുമെന്നും ഇയാള്‍ പറയുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റേതടക്കമുള്ള പേരുകൾ ആർക്കും നിർദേശിക്കാം. അതിൽ എതിർപ്പില്ല.
എന്നാൽ സ്ഥലങ്ങളുടെയോ കെട്ടിടങ്ങളുടെയോ റോഡുകളുടെയോ പേരുകൾ ഇന്ത്യൻ ആയിരിക്കണമെന്നാണ് ഇയാളുടെ ഭാഷ്യം.
താജ്മഹലിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിർമിക്കുന്ന സുരക്ഷാകവാടം വിശ്വഹിന്ദു പരിഷദ് പ്രവർത്തകർ ചൊവ്വാഴ്ച തകർത്തിരുന്നു. അതിനു പിന്നാലെയാണ് സുരേന്ദ്രന്‍റെ വിവാദ പ്രസാതാവന
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here