കോഴിക്കോട്: കനത്ത മഴയില്‍ വടക്കന്‍ജില്ലകളില്‍ ഉരുള്‍പൊട്ടൽ. താമരശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു പേര് മരിച്ചു. പതിനൊന്നു പേരെ കാണാനില്ല. മരിച്ച മൂന്നുപേരും കുട്ടികളാണ്.
അബ്ദുള്‍ സലീലിന്റെ മകള്‍ ദില്‍നയാണ് മരിച്ചവരില്‍ ഒരാള്‍ . കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ രണ്ടു കുടുംബങ്ങളെ കാണാതായി. പ്രദേശത്ത് നിരവധിപ്പേരെ കാണാതായി. വീടുകളും തകര്‍ന്നിട്ടുണ്ട്.
കരിഞ്ചോല സ്വദേ്ശി ഹസന്റെ കുടുംബത്തിലെ 7 പേരെയും , അബ്ദുറഹ്മാന്റെ കുടുംബത്തിലെ 4 പേരെയുമാണ് കാണാതായത്. ഇവര്‍ മണ്ണിനുള്ളില്‍ പ്പെട്ടു പോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലും ഉരുൾപൊട്ടലുണ്ടായി. പുല്ലൂരാംപാറ, ബാലുശേരി മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടി. എന്നാൽ ആളപായമില്ല.
ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ട് എത്തിച്ചേര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സേന എത്തിയത്. കക്കയത്ത് ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here