ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. സുധീരന് പിന്നാലെ ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് പി.ജെ കുര്യന്‍ വീണ്ടും രംഗത്ത്. തനിക്ക് ഉമ്മന്‍ചാണ്ടി ചെയ്ത് തന്ന സഹായം എന്തെന്ന് വെളിപെടുത്താന്‍ കുര്യന്‍റെ വെല്ലുവിളി.കുര്യന്‍റെ ആരോപണത്തിന് മറുപടി പറയാനില്ലെന്ന് ഉമ്മന്‍ചാണ്ടി.
പരസ്യമായി ഇനി മറുപടി പറയില്ലെന്നായിരുന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടു.പരസ്യപ്രസ്താവന പാടില്ലെന്ന ഹസന്‍റെ വാക്കിന് പുല്ല് വിലകല്‍പ്പിച്ച് ഒന്നിന് പുറകെ ഒന്നായി മുതിര്‍ന്ന നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിക്കുകയാണ്
ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശന പെരുമഴയാണ് ഇന്നും ഉണ്ടായത് .പരസ്യ പ്രസ്താവന പാടില്ലെന്ന ഹസന്‍റെ വാക്കുകള്‍ കോമഡി കേള്‍ക്കുന്ന ലാഘവത്തോടെയാണ് നേതാക്കള്‍ ഏറ്റുവാങ്ങിയതെന്നാണ് ഇന്നത്തെ പ്രസ്താവനായുദ്ധത്തോടെ വീണ്ടും ബോധ്യപെടുന്നത്. ദില്ലിയില്‍ വാര്‍ത്തമാധ്യമങ്ങളെ കണ്ട പി .ജെ കുര്യന്‍ രണ്ട് ദിവസം മുന്‍പ് നിര്‍ത്തിയടുത്ത് നിന്ന് വീണ്ടും തുടങ്ങി.
താന്‍ കുര്യനെ പലകാര്യത്തിലും സഹായിച്ചിട്ടുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ആണ് ഇത്തവണ കുര്യനെ പ്രകോപിപ്പിച്ചത് . തനിക്ക് ഉമ്മന്‍ചാണ്ടി ചെയ്ത് തന്ന സഹായം എന്തെന്ന് വെളിപെടുത്താന്‍ കുര്യന്‍റെ വെല്ലുവിളി. തന്നെയും പിസി ചാക്കോയേയും ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി നിരന്തരം ശ്രമിക്കുന്നതായി കുര്യന്‍ തുറന്നടിച്ചു.
ഉമ്മന്‍ ചാണ്ടി നയിച്ച തെരഞ്ഞെടുപ്പുകളിലൊന്നും പ്രതീക്ഷിച്ച നേട്ട ഉണ്ടായില്ലെന്നും, ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയ നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും കുര്യന്‍ തീര്‍ത്ത് പറഞ്ഞു
എന്നാല്‍ കുര്യൻ ഉന്നയിച്ച ഒരാരോപണത്തിനും താൻ മറുപടി പറയുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പീപ്പിളിനോട് പറഞ്ഞു
വിഴിഞ്ഞ കരാറിലെ സുധീരന്റെ ആരോപണത്തോടും ജുഡീഷ്യൽ കമീഷൻ അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
എത്ര ചോദ്യം ചോദിച്ചാലും പരസ്യമായി ഇനി മറുപടി പറയില്ലെന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരണം. രാജ്യസഭാ സീറ്റ് KM മാണി വിഭാഗത്തിന് നൽകിയതിന് പിന്നാലെ കോൺഗ്രസിൽ ഉരുണ്ട് കൂടിയ കാർമേഘങ്ങൾ ഉരുൾപൊട്ടലായി രൂപാന്തിരം പ്രാപിച്ചിട്ടും A K ആന്റണിയോ കോൺഗ്രസ് ഹൈക്കമാൻഡും നിസംഗഭാവത്തിൽ ഇരിക്കുകയാണ് .
അത് കൊണ്ട് തന്നെ വരും ദിവസങ്ങളിലും കോണ്‍ഗ്രസിലെ കാലവര്‍ഷകെടുതി തുടരുമെന്നാണ് സൂചന
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here