ക്രിസ്റ്റ്യാനോ, നിങ്ങളാണ് പോര്‍ച്ചുഗല്‍; നിങ്ങള്‍ മാത്രം

സോച്ചിയിലെ ഫിഷ്ട് സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമിന്‍റെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് മാത്രമായിരുന്നു. പതിനൊന്ന് താരങ്ങളും മനം മയക്കുന്ന കുറിയ പാസുകളുമായി സ്പെയിന്‍ നിറഞ്ഞ് കളിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയെന്ന അദ്ഭുതം പോര്‍ച്ചുഗലിനെ ഒറ്റക്ക് തോളേറ്റുകയായിരുന്നു.

കളിക്കളത്തില്‍ ഈ മനുഷ്യന് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞപ്പോള്‍ ലോകം അദ്ഭുതത്തോടെ കൈയ്യടിച്ചു. അവസാന വിസില്‍ മു‍ഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാന്ത്രിക ഫ്രീ കിക്കിലൂടെ ക്രിസ്റ്റ്യാനോ ഹാട്രിക്ക് തികക്കുമ്പോള്‍ അയാള്‍ ഇതിഹാസ തുല്യനാവുകയായിരുന്നു.

ഒരു ക്ലാസിക് മത്സരത്തിന്‍റെ എല്ലാ ആവേശവും നി റഞ്ഞു നിന്ന മത്സരം ഓരോ നിമിഷവും കാണിച്ച് തന്നത് സുന്ദര ഫുട്ബോളിന്‍റെ മനോഹര കാ‍ഴ്ചകളായിരുന്നു.

കളിയുടെ ആദ്യ മിനിറ്റുകളില്‍ കണ്ടത് പോര്‍ച്ചുഗലിന്‍റെ മുന്നേറ്റമായിരുന്നു. മൂന്നാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യാനോയുടെ ഗോലെത്തി. ബോക്സിനകത്ത് നാച്ചോ നടത്തിയ ഗുരുതരമല്ലാത്ത ഫൗളിന് രഫറി പെനാല്‍റ്റ് സ്പോട്ടിലേക്ക് വിരലക ചൂണ്ടിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അനായാസം റോണോ ഗോള്‍ വലചലിപ്പിച്ചു.

എന്നാല്‍ പോര്‍ച്ചുഗീസ് ആരവങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. പതിയെ കളിയുടെ താലം പിടിച്ച സ്പെയിന്‍ ഡിഗോ കോസ്റ്റയിലൂടെ ഗോള്‍ മടക്കി സമനില പിടിച്ച സ്പെയിന്‍ കൂടുതല്‍ അപകടകാരികളായെങ്കിലും ക്രിസ്റ്റ്യാനോക്ക് അതൊരു വിഷയമേ ആയിരുന്നില്ല ആദ്യ പകുതി തീരാന്‍ മിനിറ്റുക‍ഴള്‍ മാത്ര സേഷിക്കെ തകര്‍പ്പനൊരു ഗ്രൗണ്ടറിലൂടെ റോണോയുടെ രണ്ടാം ഗോള്‍.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകലില്‍ സ്പെയിന്‍രെ വിളയാട്ടമായിരുന്നു ഡീഗോ കോസ്റ്റ രണ്ടാം ഗോളും, നാച്ചോയുടെ റോക്കറ്റ് ഗോളും പിറന്നപ്പോള്‍ സ്പെയിന്‍ ജയമുറപ്പിച്ചതാണ്. പക്ഷെ എണ്‍പത്തിയെട്ടാം മിനിറ്റില്‍ ലോകം ക്രിസ്റ്ര്യാനോയെന്ന മനുഷ്യന്‍റെ കാല്‍ച്ചുവട്ടിലേക്ക് നമിച്ചു.

ബോക്സിന് വെളിയില്‍ നിന്ന് മാന്ത്രിക ഫ്രീ കിക്ക് വലയിലേക്ക് പറന്നിരങ്ങിയത് കണ്ടു നില്‍ക്കാന്‍ മാത്രമെ സ്പാനി, ഗോലി ഡി ജിയക്ക് ക‍ഴിഞ്ഞുള്ളു. സോച്ചിയില്‍ സ്പെയിന് എല്ലാമുണ്ടായിരുന്നു, ടിക്കി ടാക്കയും, പന്തടക്കവും എല്ലാം. പക്ഷെ ഒന്നുമാത്രമില്ലായിരുന്നു അയാളുടെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News