ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലോകകപ്പ് മത്സരത്തിനിറങ്ങിയ പെറുവിന് തോല്‍വിയോടെ തുടക്കം ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഡെൻമാർക്ക് വിജയഗോൾ നേടിയത്.
തുടക്കം മുതൽ പോരാട്ടവീര്യവുമായി കളം നിറഞ്ഞു നിന്നിട്ടും ഡാനിഷ് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കിളിന്റെ പ്രകടനം പെറുവിനെ ഗോൾ നേടാൻ അനുവദിച്ചില്ല. 59-ാം മിനിറ്റിൽ യൂസഫ് യുറേ പോൾസണ്‍ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. ക്രിസ്റ്റ്യൻ എറിക്സന്റെ പാസിൽനിന്നായിരുന്നു ഗോൾ.
ഇതിനുശേഷം പെറു മുന്നേറ്റനിര തിരമാല പോലെ ഡെൻമാർക്ക് ബോക്സിലേക്ക് ഇരച്ചുകയറിയെങ്കിലും ഡാനിഷ് ഗോൾകീപ്പർക്കു മുന്നിൽ നിഷ്പ്രഭമായി. കൂടാതെ ഫിനിഷിംഗിലെ പോരായ്മയും പെറുവിന്റെ അവസരങ്ങൾ നഷ്ടമാക്കി.
ആദ്യപകുതിയിൽ പാഴാക്കിയ പെറുവിന് പെനൽറ്റിയും തിരിച്ചടിയായി. വിഡിയോ അസിസ്റ്റന്റ് റിവ്യൂ സംവിധാനത്തിന്റെ സഹായത്തോടെ ലഭിച്ച പെനൽറ്റി ക്രിസ്റ്റ്യാൻ ക്യൂവ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് അടിക്കുകയായിരുന്നു.
ഫ്രാൻസും ഓസ്ട്രേലിയയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് പ്രീക്വാർട്ടറിൽ കടക്കാനുള്ള ഡെൻമാർക്കിന്റെ ശ്രമങ്ങൾക്ക് പെറുവിനെതിരായ വിജയം വലിയ ആത്മവിശ്വാസമാകും എന്നത് ഉറപ്പാണ്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here