ക്യാമ്പ് ഫോളോവേഴ്സിനെ ഉപയോഗിക്കുന്നതിൽ പാലിക്കേണ്ട സര്‍ക്കാര്‍ നിർദ്ദേശങ്ങൾ താൻ അടക്കമുള്ളവര്‍ക്ക് ബാധകമാണെന്ന് ഡിജിപി ലോക്നാഥ് ബെഹറ. വിശദംശങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും വിവരം ലഭ്യമായാല്‍ ഉടൻ നടപടി ഉണ്ടാവുമെന്ന് ഡിജിപി.
ഉന്നതോദ്യോഗസ്ഥരോടെപ്പം എത്ര പോലീസകാര്‍ അനധികൃതമായി ജോലി ചെയ്യുന്നു എന്ന പട്ടിക തയ്യാറാക്കാന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി
പോലീസുകാരെയും ക്യാമ്പ് ഫോളേവേഴ്സിനെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപണിചെയ്യിപ്പിക്കുന്നു എന്ന മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് വിഷയത്തില്‍ ഇടപെട്ടത്.
ഉന്നതോദ്യോഗസ്ഥരോടെപ്പം എത്ര പോലീസകാര്‍ അനധികൃതമായി ജോലി ചെയ്യുന്നു എന്ന പട്ടിക തയ്യാറാക്കി നല്‍കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി എ.ആനന്ദകൃഷ്ണനാണ് ഇന്ന് ഉച്ചക്ക് മുന്‍പായി പട്ടിക സമര്‍പ്പിക്കാന്‍ വിവിധ എഡിജിപിമാര്‍ മുതല്‍ എസ് പി മാര്‍ വരെയുളളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഉന്നതോദ്യോഗസ്ഥരോടെപ്പം എത്ര ക്യാമ്പ് ഫോളേവേഴ്സ് ഉണ്ട്, സുരക്ഷാ ചുമതലക്കായി എത്ര പോലീസുകാരെ വീട്ടിലും ഒാഫീസിലും നിയോഗിച്ചിട്ടുണ്ട് എന്നീ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ഇന്നലെ അടിയന്തിര പ്രധ്യാനത്തോടെ അയച്ച സര്‍ക്കുലറില്‍ പറയുന്നു.
ഇന്ന് ഉച്ചക്ക് മുന്‍പ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഡിഐജി സേതുരാമന്‍റെ ഒദ്യോഗിക ഇ -മെയില്‍ വിലാസത്തില്‍ പട്ടിക സമര്‍പ്പിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ വൈകുന്നേരത്തേടെ കൃത്യമായ കണക്ക് പോലീസ് ആസ്ഥാനത്ത് എത്തു എന്നാണ് ലഭ്യമാകുന്ന സൂചന .
ക്യാമ്പ് ഫോള്ളവർസിനെ ഉപയോഗിക്കുന്നതിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ താൻ അടക്കമുള്ള ആളുകൾക്ക് ബാധകമാണെന്ന് ഡിജിപി ലോക്നാഥ് ബെഹറ പറഞ്ഞു.ക്യാമ്പ് ഫോളോവേഴ്സിന്‍റെ വിശദംശങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും വിവരം ലഭ്യമായാല്‍ ഉടൻ നടപടി ഉണ്ടാവുമെന്ന് ഡിജിപി തിരുവനനന്തപുരത്ത് പറഞ്ഞു.
ഇരുനൂറിലേറെ ക്യാമ്പ് ഫോളേവ്‍ഴ്സും, അതിന്‍റെ ഇരട്ടി പോലീസ് ഉദ്യോഗസ്ഥരും അനധികൃതമായി ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുവേല ചെയ്യുന്നുണ്ടെന്നാണ് സൂചന. പോലീസിലെ ദാസ്യപണിക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയാണ് കൈകൊളളുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here