ഇന്തോനേഷ്യയിലെ പെര്‍ഷ്യാപന്‍ ലവേല എന്ന പ്രദേശത്തെ പച്ചക്കറി തോട്ടത്തിലാണ് സംഭവം. കാണാതായ സ്ത്രീയെ തെരച്ചിലിനൊടുവില്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വകവരുത്തിയ ശേഷം സ്ത്രീയുെട മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
54 വയസുളള വാതിബ എന്ന സ്ത്രീയെ കാണാതായതിനെ തുടര്‍ന്നാണ് ഗ്രമവാസികൾ തിരച്ചില്‍ നടത്തിയത്. കൃഷിയിടത്തില്‍നിന്ന് മടങ്ങിയെത്താന്‍ വൈകിയതോടെയീ നാട്ടുകാര്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഏറെ തിരഞ്ഞെങ്കിലും വതിബയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് വയര്‍ വീര്‍ത്ത നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
പാമ്പിന് സമീപം വതിബയുടെ ചെരുപ്പുകൾ കണ്ടെത്തിയതും സംശയം വര്‍ദ്ധിപ്പിച്ചു. 23 അടിയോളം നീളമുളള പെരുമ്പാമ്പിന്‍റെ വയറ്റിലായിരുന്നു വതിബയുടെ മൃതദേഹം.
വന്യമൃഗങ്ങളുടെ സാനിധ്യമുളള പ്രദേശമാണിത്. ഇന്ത്യോനേഷ്യ, ഫിലപ്പിയന്‍സ് തുടങ്ങി ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍ വലിയ പെരുമ്പാമ്പുകൾ ഉണ്ടെങ്കിലും മനുഷ്യനെ ആക്രമിക്കുക അപൂര്‍വ്വാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here