കെ സുധാകരനെ ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കി

കെ സുധാകരനെ ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സുധാകരനുമായി സാഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിർദേശം നൽകി. എറണാകുളം ഡി സി സി ഓഫീസിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നിൽ സുധാകരൻ എന്നാണ് കണ്ടെത്തൽ.

കെ പി സി സി നേതൃ സ്ഥാനത്ത് എത്താൻ കെ സുധാകരൻ തരം താണ കളികൾ കളിക്കുന്നു എന്നാണ് ചെന്നിത്തല ഉൾപ്പെടെ ഐ ഗ്രൂപ്പിലെ പ്രബല നേതാക്കളുടെ വിലയിരുത്തൽ. എറണാകുളം ഡി സി സി ഓഫീസിൽ ശവപ്പെട്ടി വച്ച് പ്രതിഷേധിച്ചതിന് പിടിയിലായവർ സുധാകരൻ അനുകൂലികൾ ആണെന്ന് കൂടി കണ്ടെത്തിയതോടെയാണ് ഗ്രൂപ്പ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

സുധാകരനുമായി സാഹകരിക്കരണ്ടതില്ലെന്ന് താഴെ തട്ടിലുള്ള ഗ്രൂപ് നേതാക്കൾക്ക് നിർദേശം നൽകി. വിശാല ഐ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന രമേശ് ചെന്നിത്തലയും കെ സുധാകരനും തമ്മിൽ നേരത്തെ തന്നെ അഭിപ്രായ ഭിന്നത ഉണ്ട്. രാജ്യസഭ സീറ്റ് വിവാദത്തോടെ സുധാകരൻ ചെന്നിത്തലയ്ക്ക് എതിരായ ഒളിയാക്രമണം ശക്തമാക്കി.

സമൂഹ മാധ്യമങ്ങൾ വഴി സുധാകരൻ അണികളെ ഉപയോഗിച്ച് വ്യാപകമായ പ്രചാരണം നടത്തുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കെ മുരളീധരനുമായും സാഹകരിക്കേണ്ടതില്ലെന്നും നിർദേശമുണ്ട്. ഈ കാര്യങ്ങൾ ഐ ഗ്രൂപ് നേതൃത്വം എ ഗ്രൂപ്പിനെ കൂടി അറിയിച്ചിട്ടുണ്ട്. കെ സുധകരനെയും കെ മുരളീധരനെയും ഒറ്റപ്പെടുത്തുകയാണ് ലക്‌ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News