സിനിമയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തി മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണെന്ന് ഉണ്ണി മുകുന്ദന്‍ ജെബി ജംഗ്ഷനില്‍. മമ്മൂക്കയുടെ ചിത്രമാണെങ്കില്‍ പാസ്സിങ്ങ് ഷോട്ടാണെങ്കിലും താന്‍ അഭിനയിക്കുമെന്നും ഉണ്ണി കെെരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പറഞ്ഞു.
ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍
തുടക്കത്തില്‍ അഭിനയിക്കാനെത്തിയ സമയത്ത് എനിക്കൊന്നുമറിയില്ലെന്ന് മനസിലായപ്പോള്‍ പൂര്‍ണമായ സപ്പോര്‍ട്ട് തന്ന് മമ്മൂക്ക എനിക്കൊപ്പം നിന്നു.
വളരെ ഇഷ്ടത്തോടെയും സ്നേഹത്തോടെയും എനിക്ക് സപ്പോര്‍ട്ട് തന്നു. എന്നെ പോസിറ്റീവായി ഇൻഫ്ളുവൻസ് ചെയ്തയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ സിനിമകളില്‍ നല്ല വേഷങ്ങള്‍ തന്നു.
നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചു. മാസ്റ്റര്‍ പീസില്‍ വില്ലനായാണ് എത്തിയത്.ചിത്രത്തില്‍ മമ്മൂക്കയുടെ നായക കഥാപാത്രത്തെ തിരി ച്ചടിക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു.
ഒരു സീനില്‍ ഞാന്‍ ചവിട്ടിയത് മമ്മൂക്കയുടെ ദേഹത്ത് കൊണ്ടു. അറിയാതെ സംഭവിച്ചതായിരുന്നു. എനിക്കു വിഷമമായി . മമ്മൂക്ക പക്ഷേ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.
എന്‍റെ ചവിട്ട് കൊണ്ട്, മമ്മൂക്കയ്ക്ക് പരിക്കേറ്റിരുന്നുവെന്ന കാര്യം പിന്നീട് മറ്റുള്ളവര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
പരുക്കേറ്റ കാര്യം ഉണ്ണി്യോടു പറയണ്ട, അവന്‍ പേടിക്കുമെന്നായിരുന്നു മമ്മൂക്ക ഷൂട്ടിങ്ങിലുള്ളവരോട് പറഞ്ഞതെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. അതാണ് മമ്മൂക്ക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here