യോഗിയുടെ യുപിയില്‍ പശുവിന്‍റെ പേരില്‍ മുസ്ലീം യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നു; തുടര്‍ക്കഥയാകുന്ന ആള്‍കൂട്ടകൊലപാതകം

ഹാംപൂര്‍: ഉത്തര്‍പ്രദേശില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം.

ആക്രമണത്തില്‍ മറ്റൊരാളാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 45 കാരനായ കാസിം, 65കാരനായ സമായുദ്ദീന്‍ എന്നിവരാണ് ആക്രമണത്തിനു ഇരയായത്. കാസിം ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ പിലാകുവ ജില്ലയിലാണ് കൊല നടത്തിയത്. മോട്ടോര്‍ ബൈക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ പശുക്കടത്ത് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ മര്‍ദിച്ചിച്ചു കൊലപ്പെടുത്തുകായിയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന്‍റെ തെളിവാണ് സംഭവം. ഇരുവരേയും മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News