പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ ചുമട്ട് തൊഴിലാളി മരിച്ചു

പാലക്കാട് പുതുപ്പരിയാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ചുമട്ട് തൊഴിലാളി മരിച്ചു. വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

വാളേക്കാടുള്ള വീടിനടുത്ത് വെച്ചാണ് പ്രഭാകരനടക്കമുള്ളവർക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പ്രഭാകരനെ ആന എടുത്തെറിയുകയായിരുന്നു.

മുട്ടിങ്ങരയിലെ സ്വകാര്യ ക്ലിനിക്കിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് വനം വകുപ്പുദ്യോഗസ്ഥരെത്താതെ മൃതദേഹം മാറ്റാനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു.

എഡിഎമ്മും പോലീസിലെയും വനം വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് രണ്ട് മണിക്കൂറോളം നീണ്ട ഉപരോധം അസാനിപ്പിച്ചത്. വാളയാർ മുതൽ മുണ്ടൂർ വരെയുള്ള സ്ഥലങ്ങളിൽ കാട്ടാന കാടിന് പുറത്തിറങ്ങാൻ നടപടി സ്വീകരിക്കുമെന്നും, കുടുംബത്തിനാവശ്യമായ സഹായം നൽകുമെന്നും അധികൃതർ ഉറപ്പ് നൽകി.

സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ ഹർത്താലാചരിക്കും. വാഹനങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മുണ്ടൂർ, മലമ്പുഴ മേഖലകളിലായി ഒന്നര വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിലുണ്ടായ അഞ്ചാമത്തെ മരണമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News