തിരുവനന്തപുരം : നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യ പ്രതി നിര്മലൻ ചെയ്തിരുന്ന പാപ്പർ ഹർജി കോടതി എന്ന് തള്ളി.
തമിഴ്നാട്ടിലെ നിയമപ്രകാരം കേസ് പരിഗണിക്കാൻ കേരളത്തിലെ കോടതിക്ക് അധികാരം ഇല്ലെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് വഞ്ചിയൂർ സമ്പ് കോടതി ഹർജി തള്ളിയത് .
കോടതി വിധി അംഗീകരിക്കുന്നതായും പാപ്പർ തമിഴ്നാട് കോടതിയിൽ നൽകുമെന്ന് നിർമ്മലന്റെ അഭിഭാഷകൻ പറഞ്ഞു.
നിക്ഷേപമായി സ്വരൂപിച്ച പണം ബിനാമി ഇടപാടി ലൂടെ വിദേശത്ത് അടക്കം നിക്ഷേപിച്ചുവെന്നാണ് കേസ് . തമിഴ്നാട് Eow എടുത്തകേസിൽ 17പ്രതികൾ ഉണ്ടായിരുന്നു 11പേർ കോടതിയിൽ കീഴടങ്ങി.
6പേർക്ക് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി, നിര്മലിന്റ ഭാര്യ രേഖ, സഹോദരി, അടക്കം 3പേർ ഇപ്പോഴും ഒളിവിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here