വിദേശ യുവതിയുടെ മരണം; കൊലപ്പെടുത്തിയത് ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമെന്ന് ഭര്‍ത്താവിന്റെ ആരോപണം; കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യം

കൊച്ചി: തിരുവനന്തപുരത്ത് വിദേശ യുവതി കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

യുവതിയുടെ ഭര്‍ത്താവ് ആന്‍ട്രൂസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ചാണ് ആന്‍ഡ്രൂസ് ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും പിന്നില്‍ നിഗൂഢശക്തികളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കാണാതായി 30 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം ലഭിച്ചത്. എന്നാല്‍ മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാണാതായി 5 ദിവസത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടത്. ഈ അഞ്ച് ദിവസങ്ങളില്‍ തന്റെ ഭാര്യ ആരുടെയോ തടവിലായിരുന്നുവെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News