കോസ്റ്ററിക്കന്‍ ബോക്സിന് അവസാന നിമിഷം വരെ കാവലായി ഒറ്റയാന്‍ കെയലര്‍ നവാസ്; ബസ് പാർക്കിങ് തന്ത്രത്തിന് ഇഞ്ചുറി ടൈമില്‍ മറുപടി നല്‍കി ബ്രസീല്‍; ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രസീല്‍-കോസ്റ്ററിക്ക പോരാട്ടം

പറ്റിയ പി‍ഴവുകള്‍ക്കും, വരുത്തിയ തെറ്റുകള്‍ക്കും ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ മറുപടി പറഞ്ഞു. മിനിറ്റുകളുടെ ഇടവേളയില്‍ മിന്നല്‍ പോലെ രണ്ട് ഗോളുകള്‍ കോസ്റ്റിക്കയുടെ വലയില്‍ കയറ്റിയാണ് മഞ്ഞപ്പട റഷ്യന്‍ മണ്ണിലെ ആദ്യ ജയം വലയിലെത്തിച്ചത്.

ലോകമെങ്ങുമുള്ള ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അവസാന നിമിഷങ്ങളിലെ മാജിക്കിലാണ് ബ്രസീല്‍ ശരിക്കും ലോകം കൊതിച്ച ബ്രസീലായത്. കളിയുടെ തുടക്കം മുതല്‍ ആക്രമണമായിരുന്നു കാനറികളുടെ തന്ത്രം . ഇടതടവില്ലാതെ കോസ്റ്ററിക്കന്‍ ബോക്സില്‍ പന്ത് കയറിയിറങ്ങി. എന്നാല്‍ ആയിരം കൈകളുമായി കെയലര്‍ നവാസെന്ന ഒറ്റയാന്‍ വല കാത്തപ്പോള്‍ ഗോള്‍ മാത്രം അകന്നു നിന്നു.

നെയമറുടേയും, കുട്ടീഞ്ഞോയുടേയും ആറോളം തകര്‍പ്പന്‍ ഷോട്ടുകളാണ് നവാസ് തടഞ്ഞിട്ടത് . പ്രതിരോധത്തില്‍ ഊന്നിയുള്ള ഗെയിമായിരുന്ന കേോസ്റ്ററിക്കയുടേത് . പോസ്റ്റിന് മുന്നില്‍ ബസ് പാര്‍ക്ക് ചെയ്ത് അവര്‍ ബ്രസീലിന്‍റെ നീക്കങ്ങളുടെ മുനയോടിച്ചു . കളി പൂര്‍ണമായും കോസ്റ്ററിക്കന്‍ ബോക്സിലായിരുന്നു. പ്രതിരോധ കോട്ട പൊട്ടിച്ചപ്പോള്‍ കിട്ടിയ അവസരങ്ങല്‍ പാ‍ഴാക്കുന്നതിലും, ബ്രസീല്‍ മുന്നിലായിരുന്നു. ജീസസും, നെയ്മറും പല തവണ പന്ത് പോസ്റ്റിന് മുകളിലൂടെ പറത്തി.

കോസ്റ്ററിക്കയുടെ അമിത പ്രതിരോധത്തില്‍ പലപ്പോ‍ഴും ബ്രസീല്‍ താരങ്ങള്‍ അസ്വസ്ഥരരായിരുന്നു. ഗോള്‍ നേടാന്‍ ക‍ഴിയാതെ ക്ഷമ കെട്ട നെയ്മര്‍ പോസ്റ്റില്‍ വീണതായി നടത്തിയ അഭിനയത്തില്‍ രഫറി ബ്രസീലവിന് പെനാല്‍റ്റി അനുവദിച്ചതാണ്.

എന്നാല്‍ വാര്‍ പരിശോധനയില്‍ നെയ്മര്‍ നടത്തിയത് അഭിനയമാണെന്ന് തെളിഞ്ഞു. അഭിനയമൊക്കെയുണ്ടെങ്കിലും നെയ്മറുടെ ക്ലാസ് തെളിഞ്ഞ ഒരു നിമിഷവും കലിയില്‍ ലോകം കണ്ടു . കോസ്റ്ററിക്കന്‍ ഡിഫന്‍ഡറുടെ തലക്ക് മുകളിലൂടെ പന്ത് പിന്‍കാല് കൊണ്ട് കോരിയിടുന്ന ദൃശ്യം ലാറ്റിനമേരിക്കന്‍ കളിയുടെ ചന്ദം ലോകത്തിന് നല്‍കി. മറ്റൊരു ലാറ്റിനമേരിക്കന്‍ ദുരന്തം ലോകം പ്രതീക്ഷിച്ച നിമിഷത്തിലാണ് ഇഞ്ചുറി ടൈമില്‍ ഗോളുകളുമായി കുട്ടീഞ്ഞോയും, നെയ്മറും അവതരിച്ചത്.

ആദ്യ കുട്ടീഞ്ഞോയുടെ ഊ‍ഴമായിരുന്നു ഇടത് വശത്ത് നിന്ന് ജീസസിന്‍രെ പാസില്‍ കുട്ടിഞ്ഞോ പന്ത് വലയിലേക്ക് അനായാസം പ്ലേസ് ചെയ്തു. അതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകര്‍ന്ന് വീണ കോസ്റ്ററിക്ക ഒരു നിമഷം ദുര്‍ബലരായി. ഇഞ്ചുറി ടൈമിന്‍രെ ഏ‍ഴാം മിനിറ്റില്‍ ഗോളുമായി സാക്ഷാല്‍ നെയ്മര്‍ . ബ്രസീലിന്‍റെ ആഘോഷങ്ങള്‍ക്കിടെ ഫൈനല്‍ വിസിലും മു‍ഴങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News