കൊന്ന് തള്ളിയാല്‍ തീര്‍ന്നു പോകുമെന്ന് കരുതുന്നവരെ നിങ്ങളിത് കാണുക; ഹൃദയങ്ങളിലാണ് എസ്എഫ്‌ഐ; രക്തസാക്ഷി അജയപ്രസാദിന്റെ സഹോദരി ആര്യ സംസ്ഥാനസമ്മേളനവേദിയില്‍

തിരുവനന്തപുരം: രക്തസാക്ഷി അജയപ്രസാദിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി, എസ്എഫ്‌ഐ സംസ്ഥാനസമ്മേളനവേദിയില്‍ ഇളയ സഹോദരി ആര്യപ്രസാദ്. സമ്മേളനത്തിലെ പ്രസീഡിയത്തില്‍ അംഗമാണ് ആര്യ.


ആര്യയെക്കുറിച്ച് ഉണ്ണി എന്നയാള്‍ എഴുതിയ പോസ്റ്റ്:

കൊന്ന് തള്ളിയാൽ തീർന്നു പോകുമെന്ന് കരുതുന്നവരെ നിങ്ങളിത് കാണുക…!

പത്ത് വർഷങ്ങൾക്ക് മുൻപാണ് കരുനാഗപ്പള്ളി ഏരിയ ജോ:സെക്രട്ടറി
ആയ സഖാവ് അജയപ്രസാദിനെ RSSകാർ വെട്ടികൊലപ്പെടുത്തിയത്.

കീറിമുറിഞ്ഞ ശരീരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ക്ളാപ്പനയിലെ വീട്ടിലേക്ക് കൊണ്ട് ചെന്നപ്പോൾ Chintha Jeromeന്റെ അടുത്ത് വർത്തമാനം പറഞ്ഞുകൊണ്ടുനിന്ന ഒരു പെൺകുട്ടി.

കരച്ചിലിന്റെ വക്കോളമെത്തിയ ആ കുട്ടിയെ എന്തൊക്കെയോ പറഞ്ഞ്
ആശ്വസിപ്പിക്കാൻ നോക്കുന്ന അവിടത്തെ SFIക്കാർ…!

ഇന്നിതാ ആ പെൺകുട്ടി SFI കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നു.
സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയം കമ്മിറ്റിയിലെ സ്കൂൾ പ്രതിനിധി.

ഇന്നലെ നടന്ന രക്തസാക്ഷി കുടുംബങ്ങളുടെ കൂട്ടായ്മയിൽ
“രക്തസാക്ഷിക്ക് മരണമില്ല
അവർ തന്ന കൊടികൾക്ക് പതനമില്ല”
എന്ന് ഉറക്കെ ഉറക്കെ മുഷ്ടി ചുരുട്ടി
മുദ്രാവാക്യം മുഴക്കിയ
സഖാവ് ആര്യപ്രസാദ്…!
സഖാവ് അജയപ്രസാദിന്റെ അനിയത്തി…!

ഇതാണ് SFI…!
കൊന്ന് തീർക്കാൻ ഒരുങ്ങിയിറങ്ങിയവരെ,
നിങ്ങളൊരു നാൾ പരാജയപ്പെടും. എന്തെന്നാൽ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന പതാക ശരിയുടേതാണ്…!

2007 ജൂലൈ 19നാണ് എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറി അജയപ്രസാദിനു നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായത്. പരുക്കേറ്റ അജയപ്രസാദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here