സന്നദ്ധ പ്രവര്‍ത്തകരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സ്കൂൾ പ്രിന്‍സിപ്പൾ ഉൾപ്പടെ മൂന്നുപേര്‍ പൊലീസിന്‍റെ പിടിയിലായി.
പീഡനവിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചെന്നാണ് സ്കൂൾ പ്രിന്‍സിപ്പളിനെതിരേയുളള കേസ്. ഇയാളെ ജ്യാമത്തില്‍ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു. ആർസി മിഷൻ സ്കൂൾ തലവന്‍ ഫാ.അല്‍ഫോന്‍സോ അലൈനിനെതിരേയാണ് പൊലീസ് നടപടി.
അക്രമി സംഘത്തില്‍പ്പെട്ട രണ്ടുപേരും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. അജുബ് ശാന്തി പൂര്‍ത്തി, ആശിഷ് ലോംഗോ എന്നിവരാണ് പിടിയിലായത്. കേസില്‍ നാല് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഘത്തെ തിരിച്ചറിഞ്ഞതായും പിടിയിലാകാനുളളവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മനുഷ്യകടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ സ്ത്രീകളാണ് പീഡനത്തിന് ഇരയായത്.
ആർസി മിഷൻ സ്കൂളില്‍ തെരുവുനാടകം നടത്തവെ ആയുധ ധാരികളായ ഒരുസംഘം ആളുകൾ കാറിലും ബൈക്കിലുമായെത്തി സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേര്‍ സംഘത്തിന്‍റെ അതിക്രമത്തിന് ഇരയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here