മുഹമ്മദ് സലാ വിരമിക്കുന്നു; രാഷ്ട്രീയ കളികള്‍ മടുപ്പിച്ചെന്ന് താരം

ലോകകപ്പില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പര്‍ താരം ഇസ്രയേലിന്റെ മുഹമ്മദ് സലാ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതായി റിപ്പോര്‍ട്ട്.

സ്വന്തം ടീമിനെ രണ്ടാം റൗണ്ടിലെത്തിക്കാന്‍ കഴിയാത്ത ദുഃഖത്തിലല്ല സല കളിമതിയാക്കാന്‍ ആലോചിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്നാണ് ലോകകപ്പിന് ശേഷം ഈജിപ്ത് ടീം വിടാന്‍ സലാ തീരുമാനിച്ചതെന്ന് സലായുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുന്നതിലുള്ള പ്രതിഷേധമാണ് സലായുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് പരിശീലനത്തിനിടെ ചെച്‌നിയന്‍ നേതാവ് റാംസന്‍ കദിറോവിനൊപ്പം നില്‍ക്കുന്ന സലായുടെ ചിത്രം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.

പരിശീലനം പൂര്‍ത്തിയാക്കി ഗ്രോസ്‌നി വിടും മുമ്പ് കദിറോവിനോടൊപ്പം സലാ അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ സലായ്ക്ക് ആദരസൂചകമായി ചെച്‌ന്യാ പൗരത്വം നല്‍കുന്നുവെന്ന് കദിറോവ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇതോടെ മനുഷ്യാവകാശ ലംഘനത്തിന് പേരുകേട്ട ചെച്‌നിയന്‍ തീവ്രവാദികളോട് സല ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഇതത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും അവരുടെ മണ്ണിലെ പരിശീലനത്തിനിടെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോള്‍ പങ്കെടുത്തത് തെറ്റല്ലെന്നുമാണ് സലയുടെ നിലപാട്.

അതേസമയം, രാഷ്ട്രീയ നേട്ടത്തിനായി തന്നെ ദുരുപയോഗപ്പെടുത്തിയെന്നും സല വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈജിപ്ത് ടീമില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലതെന്നും സലയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം, സലാ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ഈജിപ്ത്യന്‍ ടീമും ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

പരുക്ക് വിട്ടുമാറാത്തതിനെ തുടര്‍ന്ന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സലാ കളിച്ചിരുന്നില്ല. റഷ്യയ്‌ക്കെതിരായ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ സലാ ഗോള്‍ നേടിയെങ്കിലും ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടീം റഷ്യയോട് തോറ്റിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധയൂന്നാനാണ് 26കാരനായ സലായുടെ തീരുമാനം. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ 44 ഗോളുകളുമായി ടോപ് സ്‌കോററായിരുന്നു സലാ. ലിവര്‍പൂളിന്റെ മിന്നും താരം പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കരാവും നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here