തൃത്താലക്കാര്‍ മുഴുവന്‍ ഇപ്പോള്‍ ഫുട്ബോള്‍ ജ്വരത്തിന്‍റെ പിടിയിലാണ്. രാത്രികളില്‍ ഉറക്കമൊഴിച്ച് അവര്‍ മെസിക്കും നെയ്മര്‍ക്കും റൊണാള്‍ഡോയ്ക്കും കയ്യടിക്കുന്നു. ഒപ്പം എട്ടാം ക്ലാസുകാരനായ സൽമാനുൽ ഫാരിസിന്‍റെ ധീരതയ്ക്കും ഉണ്ട് കയ്യടി.
സൽമാനുൽ ഫാരിസ് തൃത്താല ഡോ.കെബി മേനോൻ മെമ്മോറിയൽ ഹയർ സെക്കന്‍റെറി സ്കൂളിലെ 8ാം ക്ളാസ് വിദ്യാർഥിയാണ്. സ്ക്കൂള്‍ തുറക്കുന്നതിന് മുമ്പ് മെയ് 29ന് സഹോദരി സാദിയയ്ക്കും അയല്‍ക്കാരി അൽഫ ജാസിയയ്ക്കുമൊപ്പം ഭാരതപ്പുഴയില്‍ കുളിക്കാന്‍ പോയി. കളിച്ച് തിമര്‍ക്കുന്നതിനിടയില്‍ നീന്തലറിയാത്ത സാദിയയും അല്‍ഫയും ഒഴുക്കില്‍ പെട്ടു.
ഇരുവരും മരണക്കയത്തിലേയ്ക്ക് മുങ്ങിത്താന്നു. മനസ്സാന്നിധ്യം കൈവിടാതെ ഫാരിസ് നദിയുടെ അടിത്തട്ടിലേയ്ക്ക് ഊളിയിട്ടു. രണ്ട് പേരെയും ജീവനോടെ കരയ്ക്കെത്തിച്ചു.
മുതിര്‍ന്നവര്‍ ഇല്ലാതെ പുഴയില്‍ കുളിക്കാന്‍ പോകരുതെന്ന വീട്ടുകാരുടെ കര്‍ശനനിര്‍ദ്ദേശം കേള്‍ക്കാതെയാണ് മൂന്ന് പേരും പുഴയിലിറങ്ങിയത്. സംഭവം വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമാകും. ആരോടും ഒന്നും പറയേണ്ടെന്ന് മൂന്ന് പേരും തീരുമാനിച്ചു. പക്ഷെ അയല്‍ക്കാരി അല്‍ഫയ്ക്ക് ഫാരിസിന് എന്തെങ്കിലും സമ്മാനം നല്കിയേ തീരൂ. അവള്‍ കുറെ ചോക്കളേറ്റുകള്‍ ഫാരിസിന് സമ്മാനിച്ചു.
അല്‍ഫ എന്തിനാണ് ഫാരിസിന് സമ്മാനം നല്കിയത്? വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കുരുന്നുകള്‍ സത്യം തുറന്ന് പറഞ്ഞു. ഇപ്പോള്‍ നാട്ടിലും സ്ക്കൂളിലുമെല്ലാം ഫാരിസിന് അഭിനന്ദപ്രവാഹമാണ്.
(ഗുണപാഠം- കുട്ടികള്‍ നിര്‍ബന്ധമായും നീന്തല്‍ പഠിക്കണം, നിര്‍ണ്ണായക ഘട്ടങ്ങളില്‍ മന:സാന്നിധ്യം കൈവിടരുത്,
സ്വന്തം ജീവന്‍പണയം വെച്ചും അന്യരെ സഹായിക്കണം)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here