ദേശീയപാത വികസനം, നിർമ്മാണം ജൂലൈയിൽ ആരംഭിക്കും; പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ

ദേശീയപാത വികസനം നിർമ്മാണം ജൂലൈയിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ .കാസർക്കോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെണ്ടർ കേന്ദ്ര സർക്കാർ അംഗീകരിച്ചതായും മന്ത്രി.

കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറിൽ നിർമാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

വെള്ളിമാട്കുന്ന് നഗരപാത വികസനത്തിന് 600 കോടി രൂപയുടെ പദ്ധതി ധന കാര്യവകുപ്പിന്റെ പരിഗണനയിലാണ്.വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സർക്കാർ അനുകൂലമാണ്.

കോഴിക്കോട് ബൈപ്പാസ് നിർമാണോദ്ഘാടനം കേന്ദ്ര മന്ത്രി സമയം അനുവദിച്ചാലുടൻ നടത്തും – ഗതാഗത കുരുക്ക് രൂക്ഷമായ വടകര മുരാട് പയ്യോളി പാലങ്ങൾ സ്റ്റാന്റ് എലോൺ ആയി ദേശീയപാത വികസനത്തിന് മുമ്പ് നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി കുന്ദമംഗലത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here