നിഖിലിന് നിരവധി സ്ത്രീകളുമായി ബന്ധം; മേജറുടെ ഭാര്യയെ കൊലപാതകത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹിയില്‍ കരസേന മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ശാസ്ത്രീയ പരിശോധനയുടെ റിപ്പോര്‍ട്ടുകൾക്കായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. പ്രതിക്കെതിരായി 90 ശതമാനം തെള‍ിവുകളും ലഭിച്ചുക‍ഴിഞ്ഞെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയെ കാറിനുളളില്‍ ക‍ഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പിടിയിലായ മേജര്‍ നിഖില്‍ ഹന്‍ഡ നല്‍കിയ മൊ‍ഴി.

കാറിലെയും വസ്ത്രങ്ങളിലേയു രക്തക്കറയുടേയും മറ്റും സാമ്പി‍ളുകൾ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കാറിനുളളില്‍ നിന്ന് കണ്ടെത്തിയ കത്തികൾ തന്നെയൊണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്നും വ്യക്തമാകേണ്ടതുണ്ട്.

അതേ സമയം നിഖിലിന്‍റെ മൊബൈല്‍ ഫോണും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിര്‍ണായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ട്. അന്വേഷണം വ‍ഴി തെറ്റിക്കാനുളള ശ്രമങ്ങൾ മേജര്‍ നിഖിലിന്‍റെ ഭാഗത്തുനിന്നുണ്ടായെന്നാണ് നിഗമനം. ഇക്കാര്യവും പരിശോധിച്ച് വരികയാണ്.

എന്നാല്‍ മേജര്‍ നിഖിലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൊലപാതകത്തിന് ശേഷം ഇവരിലൊരാളെ മേജര്‍ വിളിച്ചിരുന്നെന്ന വിവരങ്ങളും പുറത്തുവന്നു. ഇവരാണ് കൊലപാതക വിവരം പൊലീസിനെ ആദ്യം അറിയിച്ചത്. മേജര്‍ നിഖിലുമായി അടുപ്പമുളളവരേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

വിവാഹവാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് ഷൈലജയെ കൊലപ്പടുത്തിയതെന്നാണ് നിഗമനം. ക‍ഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ പലതവണ വാഹനം കയറ്റിയിറക്കുകയായിരുന്നു. ജൂണ്‍ 24 നാണ് കൊലപാതകം അരങ്ങേറിയത്.

സൈനിക ആശുപത്രിയില്‍ ചികിത്സയ്ക്കുപോയ ഷൈലജയെ പ്രതി അനുനയത്തില്‍ വിളിച്ചുകൊണ്ടുപൊയി കൊലപ്പെടുത്തുകയും ഡല്‍ഹിയിലെ ബ്രാര്‍ സ്ക്വയറില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News