ഓച്ചിറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഓച്ചിറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒാച്ചിറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണന്‍(20) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി മുമ്പ് പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ സംഭവ ദിവസം പീഡനം നടന്നതിന് തെളിവില്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനുമാണ് ഹരികൃഷ്നെണതിരെ കേസ്. കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടന്ന് പൊലീസ് പറഞ്ഞു.

23-ന് പുലർച്ചെയാണ് ചങ്ങൻകുളങ്ങര റെയിൽക്രോസിനു സമീപം പെൺകുട്ടിയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടത്. പെൺകുട്ടി തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്ന് ഹരികൃഷ്ണൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടി നിരന്തരം ഫോണിലൂടെ സംസാരിക്കുന്നത് രക്ഷിതാക്കൾ ചോദ്യംചെയ്തിരുന്നു.

ഇതേത്തുടർന്നാണ് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഭവ ദിവസം പെൺകുട്ടി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. പുലർച്ചെ 1.30ന് പെൺകുട്ടി ബൈക്കിൽ യുവാവിനൊപ്പം പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നു ലഭിച്ചതാണ് അന്വേഷണത്തിനു തുമ്പായത്.

പെൺകുട്ടിയുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. നവമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടി ഇയാളുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ ലഭിച്ച സുഹൃത്തുക്കളും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു.

സംഭവ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും റെയിൽവേ ക്രോസിനു സമീപത്തെ ബന്ധുവീട്ടിൽ വിടണമെന്നു പറഞ്ഞെന്നുമാണു ഹരികൃഷ്ണൻ മൊഴി നൽകിയത്. പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. പുലർച്ചെ 1.30 മുതൽ 4.25 വരെ ഇവർ എവിടെയായിരുന്നു എന്നതാണ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News