വൈദികർക്കെതിരെയുള്ള പരാതി; ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

വൈദികർക്കെതിരെയുള്ള പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. ഇതു സംബന്ധിച്ച് സഭയുടെ കൈകൾ ശുദ്ധമാണെന്നും സഭയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്നും വൈദിക ട്രസ്റ്റി ഫാ. എം ഒ ജോൺ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പരാതി ലഭിച്ചപ്പോൾ മുതൽ അതിനെ സഭ വളരെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. വൈദികരും സഭാവിശ്വാസികളും അല്പം പോലും ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു വലിയ പ്രതിസന്ധിയിലാണ് സഭ അകപ്പെട്ടിരിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വാട്സ്ആപ്പിൽ ഫാ.ഡോ.എം.ഒ ജോൺ,
വൈദിക ട്രസ്റ്റി അയച്ച കുറിപ്പ് ചുവടെ:

വൈദികർക്കെതിരെയുള്ള പരാതി
വൈദികർക്കെതിരെയുള്ള പരാതി; ഗവൺമെൻറ് അന്വേഷണത്തെ മലങ്കര സഭ സ്വാഗതം ചെയ്യുന്നു.
മലങ്കര സഭയിലെ അഞ്ചു വൈദികർക്കെതിരെ ഉയർന്ന പരാതിയിൽ ഗവൺമെൻറ് തലത്തിൽ നടത്തുവാൻ പോകുന്ന അന്വേഷണത്തെ മലങ്കര സഭ സ്വാഗതം ചെയ്യുന്നു. ഇതു സംബന്ധിച്ച് സഭയുടെ കൈകൾ ശുദ്ധമാണ്.

സഭയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പരാതി ലഭിച്ചപ്പോൾ മുതൽ അതിനെ സഭ വളരെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. അതു കൊണ്ടാണ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതും വൈദികരോട് അവധിയിൽ പ്രവേശിക്കുവാൻ ആവശ്യപ്പെട്ടതും.

ഇതു വരെ സ്വീകരിച്ചിരിക്കുന്ന നടപടികളോട് പ.ബാവാ തിരുമേനിക്കും സഭാനേതൃത്വത്തിനും ഒരേ അഭിപ്രായമാണുള്ളത്. സഭ ഒറ്റക്കെട്ടായാണ് ഈ വിഷയത്തെ നേരിടുന്നത്. ഇതിലുൾപ്പെട്ട ചില വൈദികർ അവർ നിരപരാധികളാണെന്നു ബോധിപ്പിക്കുകയും അവരുടെ നിരപരാധിത്വം തെളിയിക്കാൻ അവർ തന്നെ കോടതിയിൽ കേസിനു പോകുകയുമാണ് എന്നു പറയുകയും ചെയ്തപ്പോൾ അത് ചെയ്യുവാൻ അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്.

വൈദികരും സഭാ വിശ്വാസികളും ഇതിൽ അല്പം പോലും ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു വലിയ പ്രതിസന്ധിയിലാണ് സഭ അകപ്പെട്ടിരിക്കുന്നത്. അതിനെ ദൈവത്തിലാശ്രയിച്ച് ബുദ്ധിപൂർവ്വം സഭ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യും. സഭാനേതൃത്വം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി തന്നെയാണ് നിൽക്കുന്നത്.

ഫാ.ഡോ.എം.ഒ ജോൺ
വൈദിക ട്രസ്റ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here