മകന്‍റെ കരൾ ക്യാൻസർ കാർന്നുതിന്നുമ്പോഴും അവനേയും നെഞ്ചോട് ചേർത്ത് ചികിത്സക്ക് പണമില്ലാതെ നെട്ടോട്ടമോടുന്നൊരമ്മ.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മോനിഷയാണ് തന്‍റെ ഒമ്പത് വയസുള്ളമകന് കരൾമാറ്റി വയ്ക്കാൻ സഹായമഭ്യർത്ഥിക്കുന്നത്.മകന്‍റെ രോഗമറിഞ്ഞ് ഭർത്താവുകൂടി ഉപേക്ഷിച്ചതോടെ ഇവർക്ക് ആരുമില്ലാത്ത അവസ്ഥയാണ്.
അമ്മോയടുള്ള അമിത സ്നേഹം കൊണ്ടൊന്നുമല്ല ഈ കുരുന്നിന് അച്ഛനെ ഇഷ്ടമില്ലാത്തത് തന്‍റെ ജീവന് താങ്ങാകേണ്ട അച്ഛൻ അമ്മയോടൊപ്പം തന്നെ തനിച്ചാക്കിപോയ പിണക്കമാണിവന്.
നെയ്യാറ്റിൻകര ചെങ്കൽ സ്വദേശികളായ മോനിഷയുടെയും അനീഷിന്‍റെയും മകൻ ശ്യാമിന് ഒന്നരവയസുള്ളപ്പോഴാണ് അവന്‍റെ കുഞ്ഞ് കരളിനെ ക്യാൻസർ കാർന്ന് തിന്നുന്നതായി തിരിച്ചറിഞ്ഞത്.
തുടർന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി ശസ്ത്രക്രീയ നടത്തി.എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
അതിനായി 15 ലക്ഷരൂപ ചിലവുവരും. ശ്യാമിന്‍റെ രോഗവിവരം അറിഞ്ഞതോടെ അച്ഛൻ അനീഷ് ഇവരെ ഉപേക്ഷിച്ച് പോയി.
പ്രണയവിവാഹമായിരുന്നതിനാൽ മോനിഷയുടെ വീട്ടുകാരും ഇപ്പോൾ സഹായിക്കാനില്ല.രോഗിയായ മകനേയും കൊണ്ട് മോനിഷ ഹോസ്റ്റലിലാണ് താമസം.
പൊന്നുമകന് കരൾ പകുത്ത് നൽകാൻ തയ്യാറാണ് ഈ അമ്മ എന്നാൽ ശസ്ത്രക്രീയക്കുള്ള ലക്ഷങ്ങൾ കണ്ടെത്താനാകാതെ വിഷമിച്ചാണ് ഈ അമ്മയും മകനും ഞങ്ങളുടെ ഒാഫീസിലെത്തിയത്.
തങ്ങളുടെ സങ്കടങ്ങൾ പറഞ്ഞ് മകനേയും ഒക്കത്തിരുത്തി ഈ അമ്മ പോകുമ്പോൾ ലോകത്തോട് പറയാനുള്ളത് ഒന്ന് മാത്രം ഈ അമ്മക്ക് ആകെയുള്ളകൂട്ട് ഈ കുഞ്ഞ് ജീവൻ മാത്രമാണ്. ഇവന്‍റെ ജീവൻ നിലനിർത്താൻ സഹായിക്കണം.
MONISHA
AC/NO 10300100420464
FEDERAL BANK STATUE BRANCH
IFSC:FDRL0001030
MOB.9074976912
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here