മെസിക്ക് പിന്നാലെ നിരാശനായി റൊണാള്‍ഡോയും മടങ്ങി; കവാനിയുടെ ഇരട്ട ഗോളില്‍ യുറുഗ്വായ് ക്വാര്‍ട്ടറിലേക്ക്‌

ഗ്രൂപ്പ് മത്സരങ്ങളില്‍ മാത്രമല്ല പ്രീ ക്വാര്‍ട്ടറിലും സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം കാലിടറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ മത്സരത്തില്‍ തുടരെ തുടരെ ഫ്രാന്‍സിന്റെയും അര്‍ജന്റീനയുടെയും വല കുലുങ്ങിയപ്പോള്‍ മൂന്നിന് പകരം നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു.

രണ്ടാം മത്സരത്തില്‍ റൊണാള്‍ഡോയെ കാഴ്ചക്കാരനാക്കി നിര്‍ത്തി എഡിന്‍സണ്‍ കവാനിയുടെ ഇരട്ട ഗോളില്‍ യുറുഗ്വായ് ക്വാര്‍ട്ടര്‍ മത്സരത്തിലേക്ക് നടന്നുകയറി.

മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കിടയില്‍ പോര്‍ട്ച്ചുഗലിനെ ഞെട്ടിച്ച് യുറുഗ്വായുടെ ഹെഡ്ഡര്‍. മത്സരത്തിന്‍റെ ഏ‍ഴാം മിനുട്ടില്‍ യുറുഗ്വായ്ക്ക് വേണ്ടി എഡിസണ്‍ കവാനിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.

മത്സരത്തിന്റെ 62ാം മിനുട്ടില്‍ എഡിന്‍സണ്‍ കവാനിയിലൂടെ യുറുഗ്വായ് മുന്നില്‍. 62ാം മിനുട്ടില്‍ എഡിന്‍സണ്‍ കവാനിയുടെ രണ്ടാം ഗോളിലൂടെ യുറുഗ്വായ് വിജയമുറപ്പിച്ചു.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0 ത്തിന് യുറുഗ്വായ് മത്സരത്തില്‍ മുന്നിട്ട് നിന്നശേഷം രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ ഗോള്‍ മടക്കിയിരുന്നു.

55ാം മിനുട്ടില്‍ പെപെയുടെ ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ യുറുഗ്വായ് വല കുലുക്കിയത്.

ഒന്നാം മത്സരത്തില്‍ സൂപ്പര്‍ താരം മെസിയുടെ കണ്ണീര്‍ കണ്ട ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ റൊണാള്‍ഡോയ്ക്ക് കരുതിവയ്ക്കുന്നതെന്‍ണെന്ന് കാണാന്‍ കാത്തിരിക്കുകയാണ് കളി ആസ്വാദകര്‍

തുടര്‍ച്ചയായി നാലാം ജയത്തോടെയാണ് യുറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തുന്നത്. ജൂലൈ ആറിനാണ് യുറുഗ്വായുടെ അടുത്ത മത്സരം. ഫ്രാന്‍സാണ് മത്സരത്തില്‍ യുറുഗ്വായുടെ എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News