ആയുധങ്ങള്‍ സംഭരിക്കാന്‍ ആര്‍എസ്എസ് കേരളത്തിലേക്കൊഴുക്കുന്നത് കോടികള്‍: പിണറായി വിജയന്‍

ആയുധങ്ങൾ വാങ്ങാനും നശീകരണ പ്രവർത്തനങ്ങൾക്കുമായി ആർ എസ് എസ് കേരളത്തിലേക്ക് കോടിക്കണക്കിനു രൂപ ഒഴുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ മത നിരപേക്ഷ ചട്ടക്കൂട് തകർക്കാനുള്ള ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്നും പിണറായി പറഞ്ഞു.

മാഹി പള്ളൂരിൽ ആർ എസ് എസുകാർ കഴുത്തറുത്ത് കൊലപ്പെടുത്തിയ സി പി ഐ എം നേതാവ് കണ്ണിപൊയിൽ ബാബു കുടുംബ സഹായ ഫണ്ട് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

വടിയും വടി വാളും എല്ലാം ഉപേക്ഷിച്ച് മാരക പ്രഹര ശേഷിയുള്ള നൂതന ആയുധങ്ങളാണ് ഇപ്പോൾ ആർ എസ് എസുകാർ ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ paraഞ്ഞു.

സി പി ഐ എം പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വ്യക്തികളെ ലക്‌ഷ്യം വച്ചല്ല,പാർട്ടിയെയും കേരളത്തെ തന്നെയും ലക്‌ഷ്യം വച്ചുള്ളതാണ്.

മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കാനുള്ള ആർ എസ് എസ് ലക്ഷ്യത്തിന് തടസ്സമാകുന്നത് ഇടത് പക്ഷവും കേരളവുമാണ്.അതുകൊണ്ടാണ് ആർ എസ് എസ്സിന്റെ ദേശീയ നേതാക്കൾ തന്നെ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

പള്ളൂരിൽ ആയിരങ്ങൾ ഒത്തുചേർന്ന ചടങ്ങിൽ വച്ചാണ് കണ്ണിപൊയിൽ ബാബു കുടുംബ സഹായ ഫണ്ട് കൈമാറിയത്.സി പി ഐ എം തലശ്ശേരി ഏറിയയിൽ നിന്നും സമാഹരിച്ച 42 ലക്ഷം രൂപയാണ് കുടുംബത്തിന് നൽകിയത്.

ബാബു തുടങ്ങിവച്ച വീട്പണി പൂർത്തിയാക്കാനുള്ള ചുമതലയും സി പി ഐ എം ഏറ്റെടുത്തു.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,എ എൻ ഷംസീർ എം എൽ എ,മാഹി എം എൽ എ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News