കണ്ണൂർ മട്ടന്നൂരിൽ സി പി ഐ എം പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ആർ എസ് എസ് ശ്രമം. ആർ എസ് എസ് അക്രണത്തിൽ നാല് സി പി ഐ എം പ്രവർത്തകർക്ക് വെട്ടേറ്റു. കൊലപാതകം ലക്‌ഷ്യം വച്ച് ആയുധ പരിശീലനം നേടിയ ആർ എസ് എസുകാർ നടത്തിയ ആസൂത്രിത ആക്രമമാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.
കാറിൽ സഞ്ചരിക്കുകയായിരുന്ന നാല് സി പി ഐ എം പ്രവർത്തകരെയാണ് വാഹനം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.രണ്ടു ബൈക്കുകളിൽ എത്തിയ നാലംഗ അക്രമി സംഘം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തുകയും ചെയ്തു.
ഇടവേലിക്കൽ സ്വദേശികളും സി പി ഐ എം പ്രവർത്തകരുമായ ലതീഷ് ലനീഷ് സായിഷ് ശരത് എന്നിവർക്കാണ് പരിക്കേറ്റത്. നാല് പേരെയും എ കെ ജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ലതീഷ്, ലനീഷ്, സായിഷ് എന്നിവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി.
സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസൻ തുടങ്ങിയവർ എ കെ ജി ആശുപത്രിയിൽ എത്തി. ഒരു ഭാഗത്ത് സമാധാനം പ്രസംഗിക്കുകയും മറു ഭാഗത്ത് കൊലപാതകം നടത്തുകയും ചെയ്യുന്ന ഇരട്ട മുഖമാണ് ആർ എസ് സിനെന്ന് പി ജയരാജൻ പറഞ്ഞു.
സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നും ചോരപുരണ്ട വടിവാളും ബൈക്കുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമാധാന അന്തരീക്ഷം നില നിന്നിരുന്ന കണ്ണൂർ മട്ടന്നൂരിലാണ് ആർ എസ് എസ് യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here