ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. പൊരുതി തോറ്റ് ഡെന്‍മാര്‍ക്ക് പുറത്ത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെട്ടിയത്.
90 മിനുട്ടില്‍ ഇരു ടീമും ഒരു ഗോള്‍ വീതം നേടി ഡെന്‍മാര്‍ക്ക്- ക്രൊയേഷ്യ പോരാട്ടം ഒപ്പത്തിനൊപ്പം തുടര്‍ന്നപ്പോഴാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എന്നാല്‍ അധിക സമയത്തിലും ഗോള്‍ പിറക്കാതെ ഇരു ടീമും സമനിലയില്‍ തുടര്‍ന്നപ്പോള്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഒന്നാം മിനുട്ടില്‍ ഡെന്‍മാര്‍ക്കിന് വേണ്ടി ജോര്‍ഗിന്‍സണ്‍ ഗോളടിച്ച് ലീഡ് ഉയര്‍ത്തിയപ്പോള്‍ നാലാം മിനുട്ടില്‍ മാന്‍സുകിച്ച് തിരിച്ചടിച്ച് ക്രൊയേഷ്യ ആദ്യ പകുതിയില്‍ തന്നെ കളി സമനിലയിലാക്കിയത്. എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യയ്ക്ക് കിട്ടിയ പെനാല്‍ട്ടിയും അവരെ തുണച്ചില്ല.
Ivan Rakitic sends Croatia into the quarter-finals!!!#CRODEN
— FIFA World Cup ? (@FIFAWorldCup) 1 July 2018
മെസിയും റോണാള്‍ഡോയും പെനാല്‍ട്ടി പാഴാക്കിയതിന് റഷ്യന്‍ ലോകകപ്പില്‍ കാഴ്ചയായതിന് പിറകെയാണ് 114 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലൂക്കാ മോഡ്രിച്ച് പാഴാക്കിയത്. തുടര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഇന്നത്തെ തുടർച്ചയായ രണ്ടാം മൽസരമാണ് എക്സ്ട്രാ ടൈമിലേക്കും പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ലോകകപ്പിൽ ആദ്യ നാലു മിനുട്ടിനിടെ രണ്ടു ഗോൾ വീഴുന്നത് ഇത് മൂന്നാം തവണയാണ്. ഏറ്റവും ഒടുവിൽ 2014 ബ്രസീൽ ലോകകപ്പിൽ അർജന്റീനയും നൈജീരിയയും ഏറ്റുമുട്ടിയപ്പോഴാണ് അവസാനമായി നാലുമിനുട്ടിനിടെ രണ്ട് ഗോള്‍ പിറന്നത്.
അർജന്റീന ഉൾപ്പെടെയുള്ള ടീമുകളെ വീഴ്ത്തിയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തിയത്. അതേസമയം ഫ്രാൻസ് ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഡെൻമാർക്കിന്റെ പോരാട്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here