കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ് ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്ന് എസ്എഫ്‌ഐ

കൊച്ചി: കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ് ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്നും അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്ലാ ക്യാമ്പസുകളിലും പ്രതിഷേധദിനമാചരിക്കാനും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനുവും ജനറല്‍ സെക്രട്ടറി വിക്രം സിംഗും ആവശ്യപ്പെട്ടു.

അഭിമന്യുവിന്റെ കൊലപാതകികളെ ഉടനെ കണ്ടെത്തണമെന്നും മതേതരശക്തികള്‍ കൊലപാതകത്തെ അപലിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി ക്യാമ്പസ് അലങ്കരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന എസ്ഫ്‌ഐ പ്രവര്‍ത്തകരെ ഒരു പ്രകോപനവും കൂടാതെയാണ് ആക്രമിച്ചത്.

ഒരുകൂട്ടം ക്യാമ്പസ് ഫ്രണ്ട് അക്രമികള്‍ ആയുധങ്ങളുമായി ക്യാമ്പസിനകത്ത് അത്രിക്രമിച്ച് കയറിയാണ് കൊലപാതകം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്റെ നിലയും ഗുരുതരമാണ്.

വര്‍ഗീയ വിഷം ചിറ്റുന്ന ചരിത്രമാണ് പോപ്പുലര്‍ ഫ്രണ്ടിനുള്ളത്. ആര്‍എസ്എസും എന്‍ഡിഎഫും വര്‍ഗീയ നിലപാടിന്റെ രണ്ട് വശങ്ങളാണ്. മുമ്പും കേരളത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ക്യാമ്പസ് ഫ്രണ്ടുകാര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ് ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here