ലൈംഗിക ആരോപണം: ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നാല് വൈദികര്‍ക്കെതിരെയാണ് കേസെടുത്തത്.

യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയിലാണ് നാല് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഓര്‍ത്തഡോക്‌സ് സഭയിലെ നിരണം ഭദ്രാസനം, തുമ്പമണ്‍ ഭദ്രാസനം, ദില്ലി ഭദ്രാസനം എന്നിവിടങ്ങളിലെ ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, എബ്രഹാം വര്‍ഗീസ്, ജോബ് വി മാത്യു, ജോണ്‍സണ്‍ മാത്യു എന്നീ വൈദീകര്‍ക്കെതിരെയാണ് കേസ്.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നാല് വൈദികര്‍ക്കെതിരെ കേസെടുത്തത്. 5 വൈദികര്‍ തന്റെ ഭാര്യയെ ലൈംഗികമായി ഉപയോഗിക്കുന്നു എന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവ് സഭയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നാല് വൈദികര്‍ക്കെതിരെയാണ് യുവതി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്.

ഇന്നലെയായിരുന്നു യുവതി തിരുവനന്തപുരത്തെത്തി ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി കൊടുത്തത്.

യുവതിയും ഭര്‍ത്താവും നല്‍കിയ മൊഴിയും ഭര്‍ത്താവ് നല്‍കിയ തെളിവുകളും പരിശോധിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, യുവതി എഴുതി നല്‍കിയ സത്യവാങ്മൂലത്തിലെ വിശദാംശങ്ങളും പുറത്ത് വന്നു.

കല്യാണത്തിന് മുമ്പും കല്യാണത്തിന് ശേഷവും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 5 വൈദികരെക്കുറിച്ച് ഇതില്‍ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്ന് ഫാദര്‍ ജെയ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും സത്യവാങ്മൂലത്തില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News