നേട്ടത്തിന്‍റെ പുതിയ ചരിത്രം കുറിച്ച് കേരളം; 74 ആദിവാസി യുവതി യുവാക്കള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗം

സ്‌‌‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി തെരഞ്ഞെടുത്ത 74 ആദിവാസി യുവതീ യുവാക്കള്‍ ഇനി കേരളാ പോലീസിന്‍റെ ഭാഗം . രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയികം ആദിവാസികളെ ഒരുമിച്ച് പൊലീസ് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിക്കുന്നത്.

അട്ടപാടിയില്‍ മോഷണകുറ്റം ആരോപിച്ച് സാമൂഹ്യദ്രോഹികള്‍ തല്ലികൊന്ന മധുവിന്‍റെ സഹോദരി ചന്ദ്രിക അടക്കമുളളവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി അടക്കമുളള ‍വിശിഷ്ടവ്യക്തികളുടെ സാധിന്യത്തില്‍ കാടിന്‍റെ മക്കള്‍ കാക്കിയണിഞ്ഞപ്പോള്‍ അത് ചരിത്രത്തോടുളള ഒരു മധുരമായ പ്രതീകാരം വീട്ടലായി. കാലവും ,സമൂഹവും ഇക്കാലമത്രയും അയിത്തം കല്‍പ്പിച്ച മാറ്റി നിര്‍ത്തയിരുന്നവരുടെ പ്രതിനിധികള്‍ ഇനി ക്രമസമാധാനപാലനത്തിന്‍റെ പുതുവ‍ഴിയില്‍ പ്രവേശിക്കും.

74 അഭ്യസ്ഥവിദ്യരായ ആദിവാസിയുവാക്കളാണ് സ്പെഷ്യല്‍ റിക്കൂട്ട്മെന്‍റ് വ‍ഴി കേരളാ പോലീസിലേക്ക് പ്രവേശിച്ചത്. ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തില്‍ അട്ടപാടിയില്‍ സാമൂഹ്യദ്രോഹികള്‍ തല്ലികൊന്ന മധുവിന്‍റെ സഹോദരി ചന്ദ്രികക്ക് നിയമന പത്രിക മുഖ്യമന്ത്രി കൈമാറിയപ്പോള്‍ അവര്‍ പിണറായിയുടെ കാല്‍ തൊട്ട് വണങ്ങി.

തനിക്ക് ജോലി ലഭിക്കുന്നതിന് കരണക്കാരായ സര്‍ക്കാരിനോട് അകമ‍ഴിഞ്ഞ നന്ദിയുണ്ടെന്ന് ചന്ദ്രിക മാധ്യമങ്ങളോട് പറഞ്ഞു .

പട്ടികവര്‍ഗ്ഗത്തില്‍ നിന്നുളള പ്രതിനിധികളെ ഇനിയും സര്‍ക്കാരിലേക്ക് സ്പെഷ്യല്‍ റിക്കൂട്ട്മെന്‍റ് വ‍ഴി തിരഞ്ഞെടുക്കുമെന്നും ,സംസ്ഥാനത്തിന്‍റെ വനമേഖലയില്‍ പിടിമുറുക്കുന്ന തീവ്രവാദ സ്വഭാവമുളള സംഘടനകളെ നേരിടുന്നതിന് ഇത്തരം റിക്കൂട്ട്മെന്‍റുകള്‍ ഉപകരിക്കപ്പെടുമന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പരബരാഗത ചടങ്ങുകള്‍ ഒപ്പം അതിഥികള്‍ക്ക് അമ്പും,വില്ലും നല്‍കിയാണ് സ്വീകരിച്ചത് . നാടന്‍ പാട്ട് അടക്കമുളള പരിപാടികള്‍ ചടങ്ങിന് കൊ‍ഴുപ്പ് കൂട്ടി . ഉത്ഘാടന ചടങ്ങിന് മുന്‍പ് മധുവിന്‍റെ സഹോദരി ചന്ദ്രികയെ അടുത്ത് വിളിച്ച് കുശലം പറയാനും മുഖ്യമന്ത്രി തുനിഞ്ഞു.

ആദിവാസി ജനവിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും ഭൂമിയും,വീടും ഈ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ നല്‍കുമെന്ന് പട്ടികവര്‍ഗ്ഗ മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. ആദിവാസി ജനവിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നവരുടെ എണ്ണം താമതമ്യേന കുറവായത് നികത്തുന്നതിനാണ് സര്‍ക്കാര്‍ സ്ഷ്യെഷ്യല്‍ റിക്കൂട്ട്മെന്‍റ് വ‍‍ഴി 74 ആദിവാസികള്‍ക്ക് ജോലി നല്‍കിയത് .

ഡിജിപി ലോക്നാഥ് ബെഹറ, അനില്‍കാന്ത് , മനോജ് ഏബ്രഹാം, ഷെഫീന്‍ അഹമ്മദ്, എന്നീവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here