കെവിൻ വധക്കേസിൽ നീനുവിൻറെ അമ്മ രഹന ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കേസിൽ രഹനയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്.
അതിനിടെ നീനുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയേക്കും.
കെവിൻ വധക്കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ നീനുവിന്റെ അമ്മ രഹ് ന സംശയത്തിന്‍റെ നിഴലിലാണ്. ഈ ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് രഹ് നയോട് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുള്ളത്. കെവിനെ തട്ടികൊണ്ടു പോകാനെത്തിയ സംഘത്തിന് വീട് കാണിച്ചുകൊടുക്കുന്നതുൾപ്പെടെ ഗൂഢാലോചനയിൽ രഹനയ്ക്ക് പങ്കുള്ളതായി മുഖ്യ സാക്ഷി അനീഷ് മൊഴി നൽകിയിരുന്നു.
എന്നാൽ കേസിൽ രഹന ഇപ്പോൾ പ്രതിയല്ല എന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ പോലീസ് ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം നീനുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ട്.ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡോക്ടറുടെ മൊഴിയെടുക്കുക.
തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സ രേഖകളുമായി കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
മകൾ നീനു മാനസികരോഗത്തിനു ചികിത്സ നേടിയിട്ടുണ്ടെന്ന് അച്ഛൻ ചാക്കോ ബോധിപ്പിച്ച് പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ മൊഴിയെടുക്കുന്നത്. കെവിൻ വധകേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ ജോൺ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here