വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ആചാരങ്ങളില്ലാതെ വിവാഹചടങ്ങ് വേണമെന്ന നിര്‍ബന്ധത്ത ചൊല്ലി തര്‍ക്കം; പ്രതിശ്രുതവരനെ വിളിച്ച് വരുത്തി യുവതി ആത്മഹത്യ ചെയ്തു

പ്രതിശ്രുതവരനെ വിളിച്ച് വരുത്തി ജീവനൊടുത്താന്‍ ശ്രമിച്ച വെളളനാട് സ്വദേശിനി ആര്‍ദ്രയുടെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രതിശ്രുതവരനുമായുളള അഭിപ്രായ വ്യത്യാസം. വെളളനാട് തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആര്‍ദ്രയും കാരനാട് സ്വദേശിയായ യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു .

ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ തമ്മില്‍ തീരുമാനിച്ച് വെച്ചിരിക്കുകയിരുന്നു. എന്നാല്‍ മതേതര സ്വഭാവത്തേടെ വിവാഹ ചടങ്ങ് നടത്തണമെന്ന വരന്‍റെ വീട്ടുക്കാരുടെ ആവശ്യം അഭിപ്രായ വ്യത്യാസം ഉണ്ടാക്കി. ഇതേ തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച വിവാഹമണ്ഡപത്തിന്‍റെ ബുക്കിംഗ് റദ്ദാക്കി. വിവാഹം രജിസ്ട്രര്‍ ചെയ്യാമെന്നായിരുന്നു ഇരുകൂട്ടരുടെയും തീരുമാനം .

ആര്‍ദ്രയുടെ ജന്‍മദിനമായ ജൂലൈ 16 ന് വിവാഹം രജിസ്ട്രര്‍ ചെയ്യാമെന്ന തീരുമാനത്തിലായിരുന്നു ഇരുകൂട്ടരും. എന്നാല്‍ തിങ്കളാ‍ഴ്ച്ച ഫോണ്‍ചെയ്യവേ പ്രതിശ്രുതവരനും, ആര്‍ദ്രയും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇപ്പോള്‍ എത്തിയാല്‍ താന്‍ തൂങ്ങി നിള്‍ക്കുന്നത് കാണിച്ച് തരാമെന്ന് ഭീഷണിപെടുത്തിയതോടെ പ്രതിശ്രുതവരന്‍ ആര്‍ദ്രയുടെ വീട്ടില്‍ പാഞ്ഞെത്തി.

ക‍ഴുത്തില്‍ കുടുക്കിട്ട് നിള്‍ക്കുന്ന ആര്‍ദ്രയെ രക്ഷിക്കാന്‍ പ്രതിശുത്രവരന്‍ ശ്രമിച്ചെങ്കിലും, യുവതി അബോധാവസ്ഥയിലായിരുന്നു. സമീപവാസികളുടെ സഹായത്തോടെ ആര്‍ദ്രയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ആര്‍ദ്രയുടെ മാതപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് അത്യാഹിതം ഉണ്ടായത്. വിഷം ക‍ഴിച്ച ശേഷമാണ് ആര്‍ദ്ര ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമികവിവരം .യുവതിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News