കടമ്മനിട്ട സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി കുടിലുകുഴി കാരുമല മേലേടത്ത് വിനോദ് കുമാറിന്റെ മകള്‍ മൈഥിലി വിനോദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാരോപിച്ച്, ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി.
സാഹചര്യത്തെളിവുകളത്രയും മരണം കൊലപാതകമാണെന്ന് ഉറപ്പിക്കുന്നതാണെന്നും , പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിക്കുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കാലുകള്‍ നിലത്ത് കുത്തിയായിരുന്നു നിന്നിരുന്നത്. രണ്ടാമതായി,കുട്ടിയുടെ മാറിടത്തിൽ മൂന്നു സെന്റീമീറ്റർ നീളമുള്ള ചതവുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
കുട്ടിയുടെ വസ്ത്രത്തിന്‍റെ വയറിന്റെ ഭാഗത്ത് ചെളിനിറഞ്ഞ വിരൽപ്പാടുകളും കാണപ്പെട്ടിരുന്നു, കഴുത്തില്‍ ചുറ്റിയ തുണി അടുക്കളയിലെ ചേരില്‍ ചുറ്റിയ നിലയില്‍ മാത്രമായിരുന്നു. മൃതദേഹത്തെ താങ്ങാനുള്ള ബലം അതിന് ഉണ്ടായിരുന്നില്ല.
സ്കൂളില്‍ നിന്നും എത്തിയാല്‍ പുസ്തകങ്ങള്‍ അടുക്കി വെക്കുന്ന സ്വഭാവമുള്ളയാളാണ് മരിച്ച പെണ്‍കുട്ടി. എന്നാല്‍ പുസ്തകങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലായിരുന്നു അടുക്കളയില്‍ കിടന്നിരുന്നത്. സ്കൂളില്‍ നിന്നുമെത്തിയ അനിയത്തിയാണ് അടുക്കളയില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ആത്മഹത്യക്കുള്ള സാഹചര്യങ്ങൾ സ്കൂളിലും വീട്ടിലുമില്ല. അക്കാരണത്താല്‍ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയാകാമെന്നാണ് ആക്‌ഷൻ കൗൺസിലും നാട്ടുകാരും സംശയിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 13 നാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് കുട്ടിയുടെ ബാഗില്‍ ഉണ്ടായിരുന്ന 2000 രൂപ നോട്ടും കാണാനുണ്ടായിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here