കണ്ണൂരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച യുവതി നേരത്തെയും, പൊലീസിനെ വട്ടം കറക്കിയയാള്‍; വിവരങ്ങള്‍ ഇങ്ങനെ

കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കയറി എസ് ഐ യെ ആക്രമിച്ച യുവതി നേരത്തെയും പോലീസിനെ വട്ടം കറക്കിയയാൾ. സമൻസ് നൽകിയ പോലീസുകാരനെ കാണണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് തളിപ്പറമ്പ് സ്റ്റേഷനിൽ മണിക്കൂറുകളോളം യുവതി ബഹളം വച്ചത്.

എസ് ഐ യെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയാണ് കാസറഗോഡ് ഉദുമ സ്വദേശി കെ ദിവ്യയെന്ന യുവതി. പഴയങ്ങാടി എസ് ഐ യെ ആക്രമിച്ച യുവതി ഇക്കഴിഞ്ഞ ഏപ്രിൽ 11 ന് രാത്രിയാണ് മൂന്ന് മണിക്കൂർ നേരത്തോളം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയും സ്റ്റേഷൻ കവാടം ഉപരോധിക്കുകയും ചെയ്തത്.

യുവതി നൽകിയ കേസിൽ സാക്ഷികളായ മാതാപിതാക്കൾക്ക് സമൻസ് നൽകിയതാണ് അന്ന് യുവതിയെ പ്രകോപിപ്പിച്ചത്. സമൻസ് മാതാപിതാക്കൾക്ക് നൽകരുതെന്നും തന്റെ കയ്യിൽ ഏല്പിക്കണമെന്നും യുവതി പോലീസ് സ്റ്റേഷനിൽ എത്തി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സമൻസ് നേരിട്ട് കൈമാറണമെന്നതാണ് ചട്ടം എന്ന് ചൂണ്ടിക്കാട്ടി പോലീസ് ആവശ്യം നിരസിച്ചു.മാതാപിതാക്കൾക്ക് സമൻസ് നേരിട്ടെത്തി കൈമാറുകയും ചെയ്തു.ഇതിനെ തുടർന്നാണ് യുവതി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തിയത്.

സമൻസ് നൽകിയ പോലീസുകാരനെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു.എന്നാൽ പോലീസുകാരൻ ആ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിട്ടുന്നില്ല. പോലീസുകാരനെ കണ്ടിട്ട് മാത്രമേ പോകൂ എന്ന് വാശിപിടിച്ച് യുവതി പോലീസ് സ്റ്റേഷൻ കവാടം ഉപരോധിച്ചു.

സ്റ്റേഷനിൽ വിവരം അറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോടും നാട്ടുകാരോടും യുവതി തട്ടിക്കയറുകയും ചെയ്തു. ഒടുവിൽ എല്ലാവരും ചേർന്ന് അനു നായിപ്പിച്ച് വീട്ടിൽ എത്തിക്കുകയായിരുന്നു.

അന്ന് സമൻസ് നൽകിയ അതേ കേസിന്റെ കാര്യം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടയാണ് പഴയങ്ങാടി സ്റ്റേഷനിൽ എത്തി എസ് ഐ യെയും വനിതാ പോലീസ് ഓഫീസറെയും യുവതി മർദിച്ചത്.യുവതി ഇപ്പോൾ റിമാൻഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News