തമ്മിലടിക്കുന്നവരാണ് കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളവരെന്നും കോണ്‍ഗ്രസ് യാദവകുലമായി മാറിയിരിക്കുകയാണെന്നും എകെ ആന്‍റണി. വന്‍ പ്രതിസന്ധിയെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത്.
യുവ നേതാക്കള്‍ പരസ്യപ്രസ്ഥാവനകളും സോഷ്യല്‍ മീഡിയ വഴിയുള്ള പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയുടെ അടിസ്ഥാനമെന്നും ആന്‍റണി വ്യക്തമാക്കി. പാർട്ടി യോഗങ്ങൾ ഇന്നത്തെ പോലെ ആകരുത്.
കെ കരുണാകരൻ പാർട്ടി യോഗങ്ങളിൽ നിന്ന് ഇറങ്ങി പോകാറില്ലായിരുന്നു. നേതാക്കൾ പാര്‍ട്ടി യോഗത്തിൽ പൂർണമായി പങ്കെടുക്കണം. പാർട്ടി തീരുമാനമെടുത്താൽ അതായിരിക്കണം പാർട്ടി നയം. മുന്നണിയിൽ പാർട്ടിക്ക് ഒരേ നിലപാടേ പാടുള്ളൂ. നേതാക്കൾ മുന്നണി യോഗത്തിന് മുൻപ് ചർച്ചകള്‍ നടത്തണമെന്നും എകെ ആന്‍റണി വ്യക്തമാക്കി.
ചെങ്ങന്നൂരിൽ ഒരു സമുദായ നേതാവും കോൺഗ്രസിനെ പിന്തുണച്ചില്ല. എന്നിട്ടും 2000 വോട്ട് അധികം കിട്ടി . കോൺഗ്രസിന്റെ ശക്തി ആയിരുന്ന സമുദായങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here