എസ്‌എഫ്ഐ നേതാവ് അഭിമന്യുവിനെ കോളേജിൽ കയറി എസ്ഡിപിഐ കൊലപ്പെടുത്തിയത് വർഗീയ ശക്തികളുടെ ഗൂഢാലോചനയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.
കെഎസ്ടിഎ വിജയോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന്‍രെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ല കൈവരിച്ച മികവ് കാട്ടിയാണ് വിജയോത്സവം സംഘടിപ്പിച്ചത്.
മന്ത്രി ടി പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാനം ചെയ്തു.കേരളത്തിലെ വിദ്യാലയങ്ങളിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നു.
അഭിമന്യു വിനെ കോളേജിൽ കയറി എസ് ഡി പി ഐ കൊലപ്പെടുത്തിയത് വർഗീയ ശക്തികളുടെ ഗൂഢാലോചന ആണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ചടങ്ങില്‍ എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകള്‍ക്ക ഉപഹാരം നല്‍കി.ഈ വര്‍ഷം കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ച സ്‌കൂളുകളെയും ചടങ്ങില്‍ ആദരിച്ചു.
കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്‍പില്‍ നിന്നും ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here