വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകുമെന്നിരിക്കെ തെളിവെടുപ്പ് നടപടികള്‍ ദ്രുതഗതിയിലാക്കി അന്വേഷണസംഘം. പീഡനം നടന്നതായി വീട്ടമ്മ മൊഴിയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ക്രൈം ബ്രാഞ്ച്തെളിവെടുപ്പ് നടത്തി.
രണ്ട് ദിവസത്തിനകം തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മജിസ്ട്രേറ്റിന് മുന്പാകെ യുവതി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
യുവതി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചതിനാല്‍ മൊഴിയില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള തെളിവെടുപ്പാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വൈദികനുമൊത്ത് യുവതി മുറിയെടുത്ത കൊച്ചിയിലെ ഹോട്ടൽ ബില്ലിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവിടുത്തെ സി സി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
ഒളിവില്‍ കഴിയുന്ന വൈദികര്‍ക്കായി അവരുടെ വീടുകളില്‍ അന്വേഷണ സംഘം എത്തിയെങ്കിലും എവിടെയുണ്ടെന്ന് അറിയില്ലെന്ന മറുപടിയാണ് കുടുംബാംഗങ്ങള്‍ നല്‍കിയത്. വൈദികര്‍ എവിടെയാണുള്ളതെന്ന കൃത്യമായ സൂചന അന്വേഷണ സംഘത്തിനുണ്ടെങ്കിലും ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകില്ല.
കേസിൽ പ്രതികളായ എബ്രഹാം വർഗീസ്, ജയ്സ് കെ ജോർജ്, ജോബ് മാത്യു ,ജോൺസൺ വി മാത്യു എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ കാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതില്‍ ജോണ്‍സണ്‍ വി മാത്യുവിനെതിരെ സ്ത്രിത്വത്തെ അപമാനിക്കലും മറ്റുള്ളവര്‍ക്കെതിരെ ബലാത്സംഗക്കുറ്റവുമാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here